തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പുരുഷ-വനിതാ താരങ്ങളെ ഇന്ന് അറിയാം. ഇരു വിഭാഗങ്ങളിലെയും ഹീറ്റ്സുകളും സെമിഫൈനലും ഇന്നലെ പൂര്‍ത്തിയായി.
പുരുഷന്മാരുടെ 100 മീറ്ററില്‍ ജിജിന് വി. മാത്രമാണ് ഫൈനലില്‍ ഇടംപിടിച്ച മലയാളികള്‍.
ഹരിയാനയുടെ ധനംബിര്, മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെ, മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെ, ഗണേഷ്, ഒഡീഷ യുടെ അമിയ മല്ലിക്ക്, സര്‍വ്വീസസിന്റെ ജ്യോതി ശങ്കര്‍ ദേബ്നാഥ്, തമിഴ്നാടിന്റെ വിജയ്കുമാര്‍, പശ്ചിമ ബംഗാൡന്റെ റഹ്മത്തുള്ള മൊല്ല എന്നിവരാണ് വേഗപ്പോരിന്റെ കലാശക്കളിക്ക് ട്രാക്കിലിറങ്ങുക.
പുരുഷ വിഭാഗത്തില്‍ കേരളത്തിന് ഏറെ പ്രതീക്ഷയൊന്നുമില്ലെങ്കിലും വനിതാ വിഭാഗത്തില്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ആതിഥേയര്‍.
വനിതകളുടെ 100 മീറ്ററില്‍ വി. ശാന്തിനി, സിനി, മെര്ലിന് എന്നിവരാണ് കേരളത്തിനായി ഫൈനലിലിറങ്ങുക. സെമി ഒന്നാം ഹീറ്റ്സില്‍ നിന്ന് ദ്യൂതി ചന്ദും (ഒഡീഷ) വി. ശാന്തിനി, രണ്ടാം ഹീറ്റ്സില്‍ നിന്ന് ഒന്നമതായി മെര്ലിന്. കെ. ജോസഫ് 11.77 സെക്കന്റിലും തമിഴ്നാടിന്റെ ശ്രദ്ധ നാരായണന് 11.94 സെക്കന്റില്‍ രണ്ടാമതായും ഫൈനലിന് യോഗ്യത നേടി. മൂന്നാം ഹീറ്റ്സില്‍ നിന്ന് കഴിഞ്ഞ റാഞ്ചി സ്കൂള്‍ ദേശീയ മീറ്റിലെ സുവര്‍ണ്ണ താരം രശ്മി ഷെരാഗര് 11.70 സെക്കന്റിലും കേരളതാരം സിനി. എസ് 11.84 സെക്കന്റില്‍ രണ്ടാമതായും വേഗപ്പോരിന് യോഗ്യത നേടി.
വനിതാ ലോങ്ജമ്പില്‍ കേരളത്തിന്റെ പ്രജുഷ. എം.എ, റിന്റു മാത്യു, നീന. വി എന്നീ മൂന്ന് താരങ്ങളും ഫൈനലിന് യോഗ്യത നേടി. ഇന്ന് വൈകിട്ട് അഞ്ചിനാണ് ഫൈനല്‍. ആന്ധ്രപ്രദേശിനായി മത്സരിച്ച മലയാളി താരം നയന ജെയിംസും ഫൈനല്‍ റൗണ്ടില്‍ കടന്നു. 6.18 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ ഭൂമിക താക്കൂറാണ് യോഗ്യത റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയത്. റാഞ്ചി ഗെയിംസില്‍ വെള്ളി നേടിയ ശ്രദ്ധ ഗുല്ലും എം.എ. പ്രജുഷയും 6.13 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തെത്തി. റിന്റു മാത്യു (5.94), നീന. വി (5.89), നയന ജെയിംസ് (5.68) എന്നിങ്ങനെയാണ് മലയാളി താരങ്ങളുടെ പ്രകടനം.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അഞ്ജു എം.എം ഹീറ്റ്സിലെ മികച്ച രണ്ടാമത്തെ സമയത്തോടെ (13.91) ഫൈനലിലെത്തി. കേരളത്തിന്റെ കെ.സജിതയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം ജോജിമോള് ജോസഫിന് യോഗ്യത നേടാനായില്ല. 13.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ദീപിക പരശുരാമനാണ് ഹീറ്റസിലെ മികച്ച സമയം. അതേസമയം പുരുഷ വിഭാഗം ഡിസ്കസ് ത്രോയില്‍ കേരളത്തിന്റെ രാഹുല്‍ രതീഷ് യോഗ്യത റൗണ്ടില്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: