തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്ലറ്റിക്സില് പുരുഷന്മാരുടെ ലോംഗ്ജമ്പിലും ഷോട്ട്പുട്ടിലും 110 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സിലും വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സിലും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു.
പുരുഷന്മാരുടെ ലോങ്ജമ്പില്‍ മധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മയാണ് 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 8.04 മീറ്റര്‍ ചാടിയാണ് അങ്കിത് റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 20.14 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ ഇന്ദര്‍ജീത് സിംഗ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2001-ല്‍ പഞ്ചാബിന്റെ ബഹാദൂര്‍ സിംഗ് സ്ഥാപിച്ച 19.38 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇന്ദര്‍ജീത് സിംഗ് തന്റെ പേരിലേക്ക് മാറ്റിയത്.
ഹര്‍ഡില്‍സില്‍ രണ്ടാം ഹീറ്റ്സില്‍ ഒന്നാമതായി പറന്നെത്തിയ മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിങ്കാലിയയാണ് ഇന്നലെ പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 13.99 സെക്കന്റില്‍ ഫിനിഷ് ചെയ്ത സിദ്ധാന്ത് 13 വര്‍ഷം വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്നലെ പഴങ്കഥയാക്കിയത്.
2001 നവംബറില്‍ പഞ്ചാബിന്റെ ഗുര്‍പ്രീത് സിംഗ് സ്ഥാപിച്ച 14.10 സെക്കന്റിന്റെ റെക്കോര്‍ഡാണ് സിദ്ധാന്ത് ഇന്നലെ പഴങ്കഥയാക്കിയത്. ഈ ഇനത്തില്‍ കേരളത്തിന്റെ എം.എന്‍ നസിമുദ്ദീനും പിന്റോ മാത്യുവും ഫൈനലിലെത്തി. ആദ്യ ഹീറ്റ്സിലും മൂന്നാം ഹീറ്റ്സിലും രണ്ടാമതെത്തിയാണ് നസിമുദ്ദീനും പിന്റോമാത്യുവും രണ്ടാം സ്ഥാനക്കാരായാണ് ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ മറ്റൊരു മലയാളിയായ പോള്‍ ജോസഫിന് യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റ്സില്‍ നാലാമതായാണ് പോള്‍ ഫിനിഷ് ചെയ്തത്.
വനിതകളുടെ 100 മീറ്ററിന്റെ പ്രാഥമിക ഹീറ്റ്സില്‍ ഒറീസയുടെ ദ്യൂതി ചന്ദാണ് ഇന്നലെ പിറന്ന മറ്റൊരു റെക്കോര്‍ഡിന് അവകാശി. രണ്ടാം ഹീറ്റ്സില്‍ 11.83 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദ്യൂതി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.
2011-ല്‍ എച്ച്.എം. ജ്യോതിയുടെ പേരിലുള്ള 11.84 സെക്കന്റിന്റെ റെക്കോര്‍ഡാണ് ദ്യൂതി ഇന്നലെ തകര്‍ത്തത്. ഇതേ ഹീറ്റ്സില്‍ ഓടി രണ്ടാമത്തെത്തിയ കേരളത്തിന്റെ വി. ശാന്തിനിയും നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനമാണ് നടത്തിയത്. സെമിഫൈനലില്‍ ഇരുവരും വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ദ്യൂതിചന്ദ് 11.75 സെക്കന്റിലും വി. ശാന്തിനി 11.78 സെക്കന്റിലുമാണ് സെമിയില്‍ വീണ്ടും റെക്കോര്‍ഡ് ഭേദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: