അഗര്‍ത്തല: ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ശനിയാഴ്ച മണിപ്പൂരിലും ത്രിപുരയിലും സന്ദര്‍ശനം നടത്തും. മണിപ്പൂരിലെ ക്രമസമാധാന നിലയും ഒപ്പം 17 വര്‍ഷത്തിലധികമായി ത്രപുരയില്‍ അഭയാര്‍ത്ഥികളായ ഗ്രോത്രവര്‍ഗ്ഗക്കാരെ മടക്കികൊണ്ട് വരുന്നതിനുള്ള നടപടികളും വിലയിരുത്തും.
ക്രമസമാധാന പ്രശ്നങ്ങള്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായും ചര്‍ച്ച നടത്തും. ഇംഫാലില്‍ നിന്നും ത്രിപുരയില്‍ എത്തുന്ന രാജ്നാഥ് ബിഎസ്എഫ് പോസ്റ്റുകള്‍ സന്ദര്‍ശിക്കും. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും. മിസോറാം ഗോത്ര വര്‍ഗ്ഗ അഭയാര്‍ത്ഥികളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും. വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പൂര്‍ അഭയാര്‍ത്ഥി ക്യാമ്പും രാജ്നാഥ് സന്ദര്‍ശിക്കും. പടിഞ്ഞാറന്‍ മിസോറാമിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ഇവരെ മടക്കികൊണ്ട് വരുന്ന കാര്യവും ചര്‍ച്ചയാവും.
1997 മുതല്‍ വടക്കന്‍ ത്രിപുരയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 32,000 മിസോറാം ഗോത്രവര്‍ഗ്ഗക്കാരാണുള്ളത്. ത്രിപുര, മിസോറാം ഉദ്യോഗസ്ഥരുടെ ഒരു യോഗം ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഷംമ്പു സിങ്ങിന്റെ അധ്യക്ഷതയില്‍ ജനുവരി 30ന് ന്യൂദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. അഭയാര്‍ത്ഥി പ്രശ്നം ഇതില്‍ ചര്‍ച്ച ചെയ്തിരുന്നു. നിണ്ടകാലഘട്ടം ത്രിപുരയില്‍ മിസോറാം അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ത്രിപുര സര്‍ക്കാര്‍ പറയുന്നത്. അത്കൊണ്ട് അവരെ മണിപ്പൂരിലേക്ക് തന്നെ മടക്കി കൊണ്ട് പോകണമെന്നാണ് ത്രിപുരയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: