കൊല്‍ക്കട്ട: ജയിലില്‍ കഴിയുമ്പോഴും പശ്ചിമ ബംഗാളിലെ മന്ത്രി മദ്യലഹരിയില്‍ തന്നെ. ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രി മദന്‍ മിത്രയാണ് ജയിലിലും ‘അടിച്ച് പൂസായത്’. മന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്ന കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ ജയിലില്‍ വിഐപി പരിഗണനക്ക് പുറമെയാണ് യഥേഷ്ടം മദ്യവും ലഭിക്കുന്നത്.
ജയില്‍ അധികൃതര്‍ ആരോഗ്യനില പരിശോധിച്ചപ്പോഴാണ് മന്ത്രി മദ്യപിച്ചിരിക്കുന്നതായി മനസ്സിലായത്. മന്ത്രിക്ക് കുടിവെള്ളം കൊണ്ട് വന്നിരുന്നത് വീട്ടില്‍ നിന്നാണ്. ഈ കുടിവെള്ളം മുഴുവന്‍ മദ്യമായിരുന്നുവെന്ന് പരിശോധനയില്‍ മനസ്സിലായി.
ജയില്‍ മാനുവല്‍ അനുസരിച്ച് എല്ലാതടവുകാരെയും ഒരുപോലെ കാണണമെന്നാണ്. തടവുകാര്‍ക്ക് സമൂഹത്തിലെ നിലവാരമനുസരിച്ച് വേണ്ട പരിഗണന ലഭിക്കണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെയാണ് മിത്രക്ക് മദ്യപിക്കാന്‍ വരെ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 12-ാം തീയതിയാണ് മന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: