തിരുവനന്തപുരം: നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വി. ശിവന്‍കുട്ടി എംഎല്‍എ. 200 കോടിയോളം രൂപയുടെ അഴിമതിയാണ് ഗെയിംസിന്റെ മറവില്‍ നടന്നത്.
ഇത് അന്വേ ഷിക്കണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ക്കും വിജിലന്‍സ് മേധാവിക്കും പരാതി നല്കി. എന്നാല്‍ നടപടിയുണ്ടായില്ല. ജനങ്ങളെ ആകെ കബളിപ്പിച്ച് കോടികളുടെ അഴിമതിയാണ് ഗെയിംസിന്റെ മറവില്‍ നടക്കുന്നതെന്ന് എം എല്‍എ ആരോപിച്ചു.
ഗെയിംസിലെ ഷൂട്ടിംഗ് മത്സരങ്ങളുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടും കോടികളുടെ സാമ്പത്തിക നഷ്ടവും ഉണ്ടായി. മത്സരത്തിനില്ലാത്ത ഇനത്തിന്റെ പേരില്‍ ഒരുകോടി രൂപയുടെ ബുള്ളറ്റുകള്‍ വാങ്ങി. ഇത് മറിച്ച് വില്ക്കാന് ശ്രമം നടന്നു. സമാപന ചടങ്ങില്‍ താരങ്ങള്‍ക്ക് നല്‍കാനായി 37 ലക്ഷം രൂപയുടെ 12,500 കഥകളി മൊമന്റോകള്‍ നിര്‍മ്മിച്ച ആനന്ദ് എന്ന കലാകാരന് പണം നല്‍കാതെ കബളിപ്പിച്ചു. വന്‍ അഴിമതിക്കാണ് ഗെയിംസ് സെക്രട്ടറിയേറ്റ് മൊമന്റോയുടെ ക്വട്ടേഷന്‍ വഴി ആദ്യം ആലോചിച്ചത്.
കോടികളാണ് നിര്‍മ്മാണ ചെലവിനായി ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്. അഴിമതിയുടെ കഥകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോഴാണ് ഗെയിംസ് സെക്രട്ടറിയേറ്റ് ഇതില്‍ നിന്നും പിന്തിരിഞ്ഞതെന്നും എംഎല്‍എ ആരോപിച്ചു. സമാപന ചടങ്ങിന്റെ ബജറ്റില്‍ മാറ്റം വരുത്തില്ലെന്ന മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയും പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവി ളിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: