കോഴിക്കോട്: പെര്‍മിറ്റ് റദ്ദാക്കിയ സ്വകാര്യബസ്സിലെ ജീവനക്കാര്‍ക്ക് ബദല്‍ സര്‍വ്വീസില്‍ ജോലി ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് പ്രൈവററ് ബസ്സ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന്(ബിഎംഎസ്) ആവശ്യപ്പെട്ടു. പ്രശ്നം ഗൗരവമായി കാണുന്നില്ലെങ്കില്‍ ബദലോടുന്ന കെഎസ്അര്‍ടിസി അടക്കം റൂട്ടിലോടുന്ന ബസ്സുകള്‍ ഉപരോധിക്കുമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ഫെഡറേഷന്് കണ്വെന്ഷന് മുന്നറിയിപ്പ് നല്കി.
കേരളത്തിലെ സ്വകാര്യ ബസ്സ് റൂട്ടുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഈ നയം നടപ്പിലാക്കാന്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാധിച്ചിട്ടില്ല.
മാത്രമല്ല കെഎസ്ആര്‍ടിസിക്ക് മാത്രം കുത്തക പെര്‍മിറ്റുള്ള റൂട്ടുകളില്‍ പലതിലും പിന്നീട് താല്ക്കാലികമോ ബദലെന്നോ പറഞ്ഞ് സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയാണ്. എന്നാല്‍ ഈയിടെ സ്വകാര്യ ബസ്സുകളില്‍ സൂപ്പര്‍ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ഒട്ടേറെ ബസ്സുകള്‍ ഓട്ടം നിര്‍ത്തുകയും ജീവനക്കാര്‍ തെരുവാധാരമാകുകയും ചെയ്തു.
ബാര്‍ മുതലാളിമാരെപ്പോലെ ബസ്സ് മുതലാളിമാരും സര്‍ക്കാരിനെ സ്വാധീനിച്ച് വീണ്ടും പെര്‍മിറ്റുകള്‍ സമ്പാദിക്കുമെന്നുറപ്പാണ്. പക്ഷെ ഇപ്പോള്‍ തെരുവിലേക്കെറിയപ്പെട്ട തൊഴിലാളികളെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുമെന്നുറപ്പില്ല.
ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് പുതുക്കാതെ ഓട്ടം നിര്‍ത്തേണ്ടിവരുന്ന ബസ്സുകളിലെ ജീവനക്കാര്‍ക്ക് ബദലോടുന്ന കെഎസ്ആര്‍ടിസി ബസ്സുകളിലോ പെര്‍മിറ്റ് പുതുക്കി കിട്ടുന്ന സ്വകാര്യബസ്സുകളിലൊ സ്ഥിരം ജോലി നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് ബി.എം.എസ്സ് മോട്ടോര്‍ ഫെഡറേഷന് പ്രസിഡന്റ് കെ. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ബസ്സ് വിഭാഗം സംസ്ഥാന അദ്ധ്യക്ഷന്‍ എ.സി കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് തൃശ്ശൂര്‍ ജില്ലാസെക്രട്ടറി എം. ഉണ്ണികൃഷ്ണന് സ്വാഗതവും കാളക്കണ്ടി ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: