പുനലൂര്‍: കോടികള്‍ ചെലവഴിച്ച തെന്മല ഇക്കോടൂറിസം പദ്ധതി സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ കുറയുന്നു. ഇക്കോടൂറിസത്തിന്റെ ഭാഗമായി ഒരുക്കിയ വിവിധ സോണുകള്‍ സന്ദര്‍ശിക്കാന്‍ അമിതഫീസ് ഏര്‍പ്പെടുത്തിയതും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതുമാണ് സഞ്ചാരികള്‍ കുറയാന്‍ കാരണം.
ഇന്ത്യയിലെ ആദ്യത്തെ പ്രകൃതിജന്യ ടൂറിസം കേന്ദ്രമാക്കി തെന്മലയെ വളര്‍ത്താനുദ്ദേശിച്ച് ടൂറിസം വകുപ്പ് തെന്മല ഇക്കോടൂറിസം പ്രമോഷന് സൊസൈറ്റി എന്നൊരു പ്രത്യേക സംരംഭത്തിന് രൂപം നല്‍കിയിരുന്നു. ടെപ്സാണ് തെന്മലയിലെ ടൂറിസം പദ്ധതിക്ക് സാക്ഷാത്കാരമേകിയത്. പല ഘട്ടങ്ങളിലായി നിരവധി കോടികള്‍ തുലച്ച പദ്ധതി ഇന്ന് ആളുകേറാത്ത അവസ്ഥയിലാണ്. 50 രൂപ മാത്രമുണ്ടായിരുന്ന ബോട്ടിങിന് ഇന്ന് 210 രൂപയാണ്. ടിക്കറ്റ് ചാര്‍ജ് ഇത്തരത്തില്‍ പഴയതിലും മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: