കുന്നത്തൂര്‍: ഈ വര്‍ഷത്തെ ശാസ്താംകോട്ട ബ്ലോക്ക് ക്ഷീരോത്സവത്തിന് ബ്ലോക്ക് പഞ്ചായത്താഫീസില്‍ തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ക്ഷീരസഹകരണ സംഘങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത്, ആത്മ, തദ്ദേശ‘രണവകുപ്പുകള്, മില്‍മ, കേരളാഫീഡ്സ് എന്നീ വകുപ്പുകള്‍ പങ്കെടുക്കും. അമ്പത്തുംഭാഗം ക്ഷീരസംഘമാണ് ആതിഥേയത്വം വഹിക്കുന്നത്.
ഇന്നലെ രാവിലെ ശാസ്താംനട ധര്‍മ്മശാസ്താക്ഷേത്ര മൈതാനിയില്‍ ക്ഷീരസംഘം പ്രസിഡന്റ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കന്നുകാലി പ്രദര്‍ശനം നടന്നു. കറവപ്പശുക്കള്‍, കന്നുകുട്ടികള് ബ്രീഡിങിനായി ഉപയോഗിക്കുന്ന കന്നുകാലികള്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു പ്രദര്‍ശനം. തനി നാടന്‍ കാലികള്‍ മുതല്‍ അത്യുല്‍പ്പാദന ശേഷിയുള്ളവ വരെ പ്രദര്‍ശനത്തിന് അണിനിരന്നു. മത്സരവിഭാഗത്തില്‍ മികച്ച കാലികളെ മൃഗസംരക്ഷണ ടെക്നിക്കല്‍ അസി.എ.കെ.ജയലക്ഷ്മി തെരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന ക്ഷീരസംഗമം പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വേണു ഗോപാലക്കുറുപ്പ്, പഞ്ചായത്തംഗങ്ങളായ മോഹന്‍പിള്ള, ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീരസംരക്ഷണ സെമിനാറുകള്‍, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, വ്യക്തിത്വവികസന സെമിനാറുകള്‍ എന്നിവ നടക്കും. 20ന് ക്ഷീരോത്സവം സമാപിക്കും. സമാപന ദിവസം പൊതുസമ്മേളനം മന്ത്രി ഷിബുബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, മില്‍മ ചെയര്മാന് കല്ലട രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീരോത്സവത്തിനോടനുബന്ധിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: