കൊല്ലം: പോലീസിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് ജില്ലാ ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
മുരുകന്റെ ആത്മഹത്യയ്ക്കിടയാക്കിയ പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്കും തൊഴില്‍വകുപ്പ് മന്ത്രിക്കും മെമ്മോറാണ്ടം നല്‍കുന്നതിന് ഡോ.സു‘ാഷ് കുറ്റിശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മുരുകന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കോര്‍ഡിനേഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുന്നതിന് ജില്ലാ ‘രണകൂടം തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 18ന് കൊല്ലം കളക്ട്രേറ്റിലേക്ക് തൊഴിലാളികളുടെ മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ബി.ശങ്കര്‍ (കണ്‍വീനര്‍), എച്ച്.അബ്ദുള്‍റഹ്മാന്‍ (ഐഎന്‍ടിയുസി), ലാലുമണി (സിഐടിയു), രവീന്ദ്രന്.ജി (ബിഎംഎസ്), അജിത് അനന്തകൃഷ്ണന് (യുടിയുസി), അഡ്വ.ആര്.വിജയകുമാര്‍ (എഐടിയുസി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: