ന്യൂദല്‍ഹി: വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം പാക്കിസ്ഥാന് സന്ദര്‍ശിക്കും. സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തുടക്കമിട്ടായിരിക്കും സംഘത്തിന്റെ പാക് യാത്ര. സന്ദര്‍ശനം എന്നുണ്ടാകുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു. ഇതിനു ശേഷം ഭാരതത്തില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമായിരിക്കും ജയ്ശങ്കറിന്റേത്. സന്ദര്‍ശന തീരുമാനം ജയ്ശങ്കര് പാക്കിസ്ഥാനെ അറിയിച്ചിട്ടുമുണ്ട്.
സമാധാനശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ച പുനരാരംഭിക്കാമെന്ന് നവാസ് ഷെരീഫിനെ നരേന്ദ്രമോദി അറിയിച്ചിരുന്നു. നേരത്തേ, പാക് ഹൈക്കമ്മീഷണര്‍ കശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: