കോഴിക്കോട്: അര്‍ബുദ ബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സഹായവാഗ്ദാനങ്ങള്‍. ജന്മഭൂമി വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഭചസ്, ടെക്നീഷ്യന്മാരുടെ സഹകരണ സംഘടനയായ മാക്ടോസ് സഹകരണ സംഘം ഡയറക്ടര്‍ ജി ഗിരീഷ് ബാബു എന്നിവര്‍ ലക്ഷ്മിയമ്മക്ക് സഹായവുമായി എത്തിയത്.
ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം (ഭചസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശിധരന്, സംസ്ഥാന സെക്രട്ടറി കെ. കെ. പ്രേമന് എന്നിവര്‍ ആശുപത്രിയില്‍ ലക്ഷ്മി അമ്മയെ സന്ദര്‍ശിച്ചു. ശസ്ത്രക്രിയക്കാവശ്യമായ സഹായങ്ങളും രക്തദാനവും ഭചസ് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
മാക്ടോസ് സഹകരണ സംഘം ഡയറക്ടര്‍ ജി. ഗിരീഷ്ബാബുവും സഹായം നല്കുമെന്നറിയിച്ചു. സിനിമാ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് കൂടുതല്‍ സഹായം എത്തിക്കുമെന്നും സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ കൂടിയായ ലക്ഷ്മി അമ്മക്ക് തുടര്‍ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ ലക്ഷ്മിഅമ്മ അസുഖബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാല് നൂറ്റാണ്ട് കാലം സിനിമാ മേഖലയില്‍ ഉണ്ടായിരുന്ന ഇവര്‍ ഫെഫ്ക അംഗമാണെങ്കിലും സംഘടന യാതൊരു സഹായവും നല്‍കിയില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
25 വര്‍ഷം വിവിധ സിനിമാ സെറ്റുകളില്‍ അടുക്കളയുടെ ചുമതല വഹിച്ചിരുന്ന ഇവര്‍ ഒരു വടക്കന്‍ വീരഗാഥ, വധു ഡോക്ടറാണ് തുടങ്ങിയ സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരുപതാം വാര്‍ഡില്‍ ശസ്ത്രക്രിയ കാത്തുകിടക്കുകയാണ് ഈ എഴുപതുകാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: