ആലുവ: ആലുവ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ശിവരാത്രി മണല്‍പ്പുറത്ത് പിതൃതര്‍പ്പണത്തിനായുള്ള ബലിത്തറകള്‍ ലേലം വിളിച്ചു നല്കുവാനുള്ള നഗരസഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരസഭയ്ക്ക് നിയമപരമായും ആചാരപരമായും മതപരമായ ചടങ്ങുകള്‍ ഒന്നുംതന്നെ ലേലം ചെയ്യാന്‍ അധികാരമില്ലെന്നിരിക്കെയാണ് നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഹൈന്ദവവിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ ലേലം വിളിക്ക് അനുവാദം നല്‍കിയത്. നഗരസഭ സെക്രട്ടറിക്ക് യാതൊരുവിധ അറിവുമില്ലാതെയാണ് ഈ ബലിത്തറ ലേലം ചെയ്തത്.
പുരോഹിതന്മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ അറിയാത്ത കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് രസീത് നല്‍കാതെ 15 ഓളം വരുന്ന പുരോഹിതന്മാരെന്ന് പറയപ്പെടുന്ന വ്യക്തികളില്‍നിന്നും പണം സ്വീകരിച്ച് ബലിത്തറ ലേലം ചെയ്തു നല്‍കിയത്.
ബലിത്തറ സെക്രട്ടറിയുടെ അറിവോടെയല്ല ലേലം ചെയ്തു നല്‍കിയത് എന്ന് സെക്രട്ടറി അറിയിച്ചു. ബലിത്തറ സെക്രട്ടറിയുടെ അറിവോടെയല്ലാതെ പുരോഹിതന്മാരില് നിന്നും പണം വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ബലിത്തറ ലേലം വിളിച്ചു കൊടുക്കില്ലായെന്ന നഗരസഭ സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഉപരോധ സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
ഉപരോധ സമരത്തിന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സെന്തില്‍ കുമാര്‍, പി. ഹരിദാസ്, പി. ആര്. രഘു, കെ. ആര്. റജി, രാജേഷ് കുന്നത്തേരി, ശ്രീനാഥ് നായ്ക്, എ. സി. സന്തോഷ് കുമാര്‍, വി. ആര്. അനില്‍ കുമാര്‍, ശശി തുരുത്ത്, പി. രവീന്ദ്രനാഥന്‍ നായര്‍, ശ്രീജിത്ത് ഉളിയന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: