ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ് സിസോദിയ, ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്, അസിം അഹമ്മദ് ഖാന് എന്നിവരാണ് മറ്റ് മന്ത്രിമാര്‍. ഇതില്‍ സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാണ്.
ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഉച്ചയ്ക്ക് 12നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ലെഫ്.ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആം ആദ്മി മന്ത്രിസഭ രാജിവച്ചതിനുശേഷം ദല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി സഭ ഇന്നലെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. 2014 ഫെബ്രുവരി 17ന് ആണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
കെജ്രിവാളിന്റെ വലംകൈ മനിഷ് സിസോദിയ ആയിരിക്കും ഉപമുഖ്യമന്ത്രി. രാംനിവാസ് ഗോയല്‍ സ്പീക്കറും ബന്ദന കുമാരി ഡെപ്യൂട്ടി സ്പീക്കറും ആകുമെന്നാണ് കരുതുന്നത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് രാംലീല മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്.
സുരക്ഷ ശക്തമാക്കി 40 സി സി ടി വികള്‍ സ്ഥാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നാലരയ്ക്ക് തന്നെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: