ഭുവനേശ്വര്‍: ഭാരതത്തിന്റെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി അറബിക്കടലിന്റെ തീരത്തുനിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്.
പരീക്ഷണപ്പറക്കല്‍ വിജയകരമായിരുനെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് വക്താവ് പ്രവീണ്‍ പാഠക് അറിയിച്ചു.
കര, കടല്‍, വിമാനം എന്നിവിടങ്ങളില്‍ നിന്നും ഒരുപോലെ വിക്ഷേപിക്കാവുന്ന മിസൈലാണ് ബ്രഹ്മോസ്. മറ്റുള്ളവയെ അപേക്ഷിച്ച് കുത്തനെ വിക്ഷേപിക്കാവുന്നതാണ് ബ്രഹ്മോസ് മിസൈലുകള്‍. അതുകൊണ്ടുതന്നെ ഏത് ദിശയിലേക്കുവേണമെങ്കിലും ഈ മിസൈലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കും.
290 കിലോമീറ്റര്‍ വേഗതയില്‍ 300 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ തക്കശേഷിയുള്ളതാണ് ഇവ. അതായത് യുഎസ് സബ്സോണിക് മിസൈലിനേക്കാള് മൂന്നുമടങ്ങ് വേഗതയിലാണ് ബ്രഹ്മോസ് സഞ്ചരിക്കുന്നതെന്നര്ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: