തൃശൂര്‍: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഇരുട്ടില്‍ തന്നെ നിര്‍ത്താനാണ് ഭരണം കയ്യാളുന്നവര്‍ ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് വിദ്യാഭ്യാസം. എന്നാല്‍ നിലവിളക്ക് കൊളുത്താന്‍ പോലും തയ്യാറാകാത്ത മന്ത്രിയാണ് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ വകുപ്പുമന്ത്രിക്ക് ഇത് നിഷിദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ സ്വത്വം തകര്‍ക്കുന്ന വിദ്യാഭ്യാസ രീതി തന്നെയാണ് ഇന്നും കേരളത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് നഷടമായി കഴിഞ്ഞുവെന്നും രാജഗോപാല്‍ പറഞ്ഞു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് പി. ചിത്രന് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഘം രക്ഷാധികാരി ജി. മഹാദേവന്, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.മനോജിനെ ചടങ്ങില്‍ ആദരിച്ചു.
ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് വിശിഷ്ട വ്യക്തികളെ ആദരിച്ചു. സ്വാഗതസംഘം വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.സി.കെ.സജിനാരായണന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.സദാനന്ദന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം പി എസ് സി ചെയര്മാന് ഡോ.കെ.എസ്.രാധകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി.നന്ദകുമാര്‍ സ്വാഗതവും കെ.എസ്. ജയചന്ദ്രന് നന്ദിയും പറഞ്ഞു. ഡിഇഒ സി.എം.മധുമതി മുഖ്യപ്രഭാഷണം നടത്തി. വനിതാ സമ്മേളനത്തില്‍ ഡോ.എം. ലക്ഷ്മികുമാരി മുഖ്യപ്രഭാഷണം നടത്തി. ജീജാഭായി അദ്ധ്യക്ഷത വഹിച്ചു. സ്മിത രവികുമാര്‍, എം.ഗീത, എന്‍.സത്യഭാമ, ശ്രീദേവി ഹരി എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സി.സദാനന്ദന് മാസ്റ്റര്‍ പ്രഭാഷണം നടത്തി. എം.കെ.ശിവദാസന്‍, ജി.സതീഷ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച പ്രകടനം പ്രദക്ഷിണ വഴി ചുറ്റി തെക്കേ ഗോപൂര നടയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: