തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ വിജയം ടീം വര്‍ക്കിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെയോ കുറച്ചുപേരുടെയോ വിജയമല്ലിത്. സ്പോര്‍ട്സ് മന്ത്രി മുതല്‍ വോളണ്ടിയേഴ്സ് വരെയുള്ളവര്‍ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് നടത്തിയത്.
ഗെയിംസിന്റെ സംഘാടനം എറ്റെടുത്ത ജനപ്രതിനിധികള്‍, കളക്ടര്‍മാര്‍, ഒഫീഷ്യലുകള്‍, താരങ്ങള്‍, കായിക പ്രേമികള്‍, ജനങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയത്തിന് ആദ്യം നന്ദിപറയേണ്ടത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോടാണ്. അവരാണ് മത്സരങ്ങള്‍ നടത്തിയത്. അതിനുള്ള സൗകര്യങ്ങള്‍ മാത്രമാണ് കേരളം ചെയ്തുകൊടുത്തത്. സ്കൂള്‍ കലോത്സവങ്ങളില്‍ പോലും മത്സരങ്ങളുടെ കാര്യത്തില്‍ തര്‍ക്കങ്ങളും കോലാഹലങ്ങളും ഉണ്ടാകാറുണ്ടെന്നും ദേശീയ ഗെയിംസില്‍ അത്തരം ഒരാക്ഷേപവും ഉയര്‍ന്നില്ല.
33 വേദികളിലായി ആയിരക്കണക്കിന് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. എന്നിട്ടും ഒരുവിവാദമോ തര്‍ക്കമോ ഉണ്ടായില്ല. മത്സരങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നേതൃപാടവവും സംഘടനാ ശേഷിക്കും വ്യക്തമായ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസ് കേരളത്തിന്റെ കായികരംഗത്ത് വലിയ ആവേശമാണ് ഉണ്ടാക്കിയത്. റണ്‍ കേരള റണ്‍ മുതല്‍ ഓരോ ദിവസവും ജനങ്ങള്‍ ഗെയിംസിനെ ഒരു വികാരം പോലെയാണ് കൊണ്ടുനടന്നത്. മത്സരങ്ങളില്‍, പ്രത്യേകിച്ച് അത്ലറ്റിക് വിഭാഗത്തില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് ഇതൊരു കാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: