കോതമംഗലം: സ്വകാര്യ വ്യക്തിയുടെ പാടം നികത്താന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോട്ടപ്പടി പഞ്ചായത്തി ലെ മുട്ടത്തുപാറ ചേലക്കാപ്പി ള്ളി പാടശേഖരമാണ് നികത്താ ന് ശ്രമം നടത്തിയത്. ചേലക്കാപ്പിള്ളി പാടശേഖരം നെല്‍കൃഷി ചെയ്യാത്തതിനെ തുടര്‍ന്ന് ചില വ്യക്തികള്‍ ഫലവൃക്ഷങ്ങളും വാഴയും തെങ്ങും നട്ടുപിടിപ്പിക്കാനെന്ന വ്യാജേന ടിപ്പറില്‍ മ ണ്ണ് കൊണ്ടുവന്ന് റോഡരികി ലും സ്വകാര്യ പുരയിടങ്ങളിലും ശേഖരിച്ചശേഷം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗി ച്ച് തലച്ചുവടായി പാടത്തിടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മു മ്പ് ടിപ്പര്‍ ലോറിയില്‍ മണ്ണ് കൊ ണ്ടുവന്ന് പാടം നികത്താന്‍ ശ്രമം നടത്തുകയും റവന്യൂ അധികൃതര്‍ ഇടപെട്ട് തടയുകയും ചെയ് തതിനെ തുടര്‍ന്ന് പുതിയ തന്ത്രവുമായി സ്ഥലയുടമ രംഗത്തെത്തിയതാണ്. ഇവിടെനിന്ന് രണ്ട് കിലോമീറ്ററോളം ദൂരം വരുന്ന കോട്ടപ്പാറ വനത്തില്‍ നിന്നുമു ള്ള വെള്ളം മുതല്‍ നിരവധി ചെ റുതോടുകളില് നിന്ന് ഒഴുകിവരുന്ന വെള്ളം ഈ പാടശേഖരത്തിന്റെ ഇരുവശങ്ങളിലുമുള്ള തോടുകളിലൂടെയാണ് ഒഴുകിപ്പോകുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശക്തമായ മഴ പെയ്യുന്ന അവസരങ്ങളില്‍ ഈ പാടശേഖരത്തില്‍ വലിയവെള്ളക്കെ ട്ട് അനുഭവപ്പെടുകയും ഉപ്പുകണ്ടം-കോട്ടപ്പാറ-മുട്ടത്തുപ്പാറ വഴി ചേലക്കാപ്പിള്ളി പട്ടികജാ തി കോളനിയിലേക്കുള്ള മെയി ന് റോഡില്‍ ഗതാഗതതടസ്സം ഉ ണ്ടാകാറുണ്ട്. ഈ പാടശേഖരത്തിന്റെ ഇരുവശങ്ങളിലും റോ ഡിനെ ബന്ധിപ്പിക്കുന്ന കലുങ്കുകളും ദിവസങ്ങള്‍ നീണ്ടുനില് ക്കുന്ന വെള്ളക്കെട്ടുകള്‍ മൂലം അപകടാവസ്ഥയിലായിരിക്കുകയാണ്. പാടശേഖരത്തിന്റെ ഇരുവശങ്ങളിലൂടെയും ഒഴുകുന്ന തോടുകള്‍ എത്രകടുത്ത വേന ല്കാലത്തും വറ്റാറില്ലായിരുന്നെ ന്നും, എന്നാല്‍ കഴിഞ്ഞ ഏതാ നും വര്‍ഷങ്ങളായി വേനല്‍കാലത്ത് തോടുകള്‍ വറ്റുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
ചില സ്വകാര്യവ്യക്തികളു ടെ സൗകര്യാര്‍ത്ഥം ഒരുവശ ത്തെ തോടിന്റെ സ്വാഭാവികമാ യുണ്ടായിരുന്ന ഗതി മാറ്റിയൊഴിക്കിയതായും നാട്ടുകാര്‍പറഞ്ഞു. ടിപ്പര്‍ ലോറികളില്‍ മണ്ണിട്ട് നികത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനാല്‍ അധികൃതരുടെ ഒത്താശയോടെയാണ് സ്ഥലയുടമ പുതിയതന്തവുമായി പാടം നികത്താന്‍ ഇറങ്ങിയിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: