കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ മഹാഗണപതി ഹോമത്തിനു ശേഷം തൃപ്പൂണിത്തുറ അന്യോന്യം നമ്പൂതിരി സഭയുടെ അക്ഷരലക്ഷ ജപം, പെരുവനം ഗ്രാമസഭയുടെ നേതൃത്വത്തില്‍ ശ്രീരുദ്രജപം, ഭഗവാന് 108 ലിറ്റര്‍ പാലഭിഷേകം, അഷ്ടാഭിഷേകം, 1001 കുടംധാര എന്നിവ നടക്കും. നന്ദിഭഗവാന് കളഭാഭിഷേകം നടത്തിയശേഷം ഉച്ചപൂജയോടനുബന്ധിച്ച് മഹാദേവന് 108 ലിറ്റര്‍ പാലഭിഷേകം, ശംഖാഭിഷേകം, 1001 കുടംധാര ദേവനും, ദേവിയ്ക്കും കളഭം എന്നിവ നടക്കും.
വൈകിട്ട് 5 മണിയ്ക്ക് മഹാദേവന് 1001 കുടംധാര, ശംഖാഭിഷേകം, 108 ലിറ്റര്‍ പാലഭിഷേകം എന്നിവയും ഉണ്ടായിരിക്കും. രാത്രി 9ന് ഏകാദശ രുദ്രാഭിഷേകം 5001 കുടംധാര അക്ഷരലക്ഷം പഞ്ചാക്ഷര ജപദ്രവ്യാഭിഷേകം. വിശേഷാല്‍ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടും, മേല്‍ശാന്തി മൂക്കന്നൂര്‍ മോഹനന് നമ്പൂതിരിയും കാര്‍മ്മികത്വം നല്‍കും.
രാവിലെ 10 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലുള്ള ശിവലിംഗത്തില്‍ ഭക്തജനങ്ങള്‍ക്ക് നേരിട്ട് പാലഭിഷേകം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11 മണി മുതല്‍ ധ്യാനാചാര്യന്‍ എടത്തല വിജയകുമാറിന്റെ കാര്‍മ്മികത്വത്തില്‍ അഭീഷ്ട ഫലസിദ്ധിയജ്ഞവും നടക്കുന്നു. പൂജിച്ച ഗംഗാജലകലശ വിതരണവും ഉണ്ടായിരിയ്ക്കുന്നതാണ്. ഉച്ചക്ക് 1 മണിക്ക് മഹാപ്രസാദ ഊട്ടും വൈകിട്ട് 7 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേലാമറ്റം നാട്യശ്രീയുടെ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. എല്ലാവഴിപാടുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: