ന്യൂദല്‍ഹി: പാമൊലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സുപ്രീംകോടതിയില്‍ വിശദീകരണം നല്കി. കേസില്‍ താന്‍ രാഷ്ട്രീയലാഭം നോക്കിയല്ല ഇടപെട്ടതെന്നും ജനപ്രതിനിധിയെന്ന നിലയിലാണെന്നും വി.എസ് വിശദീകരിച്ചു.
തനിക്ക് കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി അനുവദിച്ചതാണെന്നും വി.എസ് മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വിഎസ് വിശദീകരണം നല്‍കിയിട്ടുണ്ട്. അഞ്ച് അധികരേഖകളും വിഎസ് കോടതിയില്‍ സമര്‍പ്പിച്ചു.
പാമോയില്‍ അഴിമതിക്കേസിലെ കുറ്റക്കാര്‍ രക്ഷപ്പെടരുതെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ വിജിലന്‍സ് അന്വേഷിച്ചിട്ടില്ലെന്നും വി.എസ്.അച്യുതാനന്ദന് വിശദ്ദീകരണത്തില് വ്യക്തമാക്കുന്നുണ്ട്.
കേസില്‍ വി.എസിന് രാഷ്ട്രീയ ലാഭമാണോ ലക്ഷ്യമെന്ന് സുപ്രീംകോടതി, നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. പാമോയില്‍ കേസില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമമെന്നും കോടതി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: