രാജകൊട്ടാരത്തിലിരുന്ന സ്വര്‍ണം മാത്രം കാംക്ഷിച്ചു. രാജാവിനെ സ്നേഹിച്ചില്ല. രാജാവിനെ സ്നേഹിച്ചാല്‍ സ്വര്‍ണവും കിട്ടും രാജാവിനെയും കിട്ടും. അതുപോലെ ഈശ്വരനെ മാത്രം സ്നേഹിച്ചിരുന്നുവെങ്കില്‍ എല്ലാം കിട്ടുമായിരുന്നു. രത്നം മാത്രം ആഗ്രഹിച്ചു.
ഭഗവാനെ സ്നേഹിച്ചില്ല. ഒന്നിനോടും കാമ്യത വയ്ക്കാതെ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചു സകലതും അവിടുത്തേക്ക് അര്‍പ്പിച്ചു, സകലതും അവിടുത്തെ ഇച്ഛ എന്നുള്ള ഭാവനയോടുകൂടി സാധന ചെയ്തിരുന്നുവെങ്കില്‍ ഇന്നു ത്രിലോകങ്ങള്‍ക്കും അധിപതിയായിരിക്കാമായിരുന്നു.
പക്ഷേ, ഐശ്വര്യം മാത്രമേ മോഹിച്ചുള്ളൂ. അതുകൊണ്ടു ദുേര്യാദധനെപ്പോലെയായി. ദുരേ്യാധനന് പ്രജകളെയും രാജ്യത്തെയും മാത്രമാഗ്രഹിച്ചു. ഫലമോ? അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെനിന്നവര്‍ക്കും സകലതും നഷ്ടമായി. എന്നാല്‍ പാണ്ഡവരോ? അവര്‍ ഭഗവാനെമാത്രം ആശ്രയിച്ചു. ആ ഒരു ഭാവമായിരുന്നു അവിടെ. അതിനാലവര്‍ക്കു ഭഗവാനെയും കിട്ടി, രാജ്യവും കിട്ടി. അതുകൊണ്ടു ബാഹ്യസുഖത്തിനോടുള്ള ആഗ്രഹം വിടുക.
ഭഗവനെ കിട്ടിയാല്‍ എല്ലാമവിടെ എത്തിക്കൊള്ളും. ശരിക്കു സര്‍വ്വാര്‍പ്പണമായി നീങ്ങുക. ക്ഷമയോടുകൂടി സാധന ചെയ്യുക. ഫലം കിട്ടും. തീര്‍ച്ചയായും കിട്ടും. ഭൗതികമായ ഐശ്വര്യങ്ങളും ഉണ്ടാകും. കുറെ മന്ത്രം ജപിച്ച് ഉടന്‍ ഫലം കിട്ടണമെന്നു വിചാരിച്ചാല്‍ പ്രയോജനമില്ല. അര്‍പ്പണവും ക്ഷമയുമാണു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: