ഇതി തേ കഥിതം സര്‍വ്വം കിം ഭൂയഃ ശ്രോതുമിച്ഛസി
ശ്രീമദ് ഭാഗവതേനൈവ ഭൂക്തിമുക്തീ കരേ സ്ഥിതേ
കുമാര•ാര്‍ പറഞ്ഞു: ഇപ്രകാരം എല്ലാം അങ്ങേയ്ക്ക് പറഞ്ഞു തന്നു. ഇനി എന്താണു കേള്‍ക്കേണ്ടത്? ശ്രീമദ്ഭാഗവതത്താല് ഭുക്തിയും മുക്തിയും കരസ്ഥമാകുമെന്നറിഞ്ഞാലും
സൂത ഉവാച
ഇത്യുക്ത്വാ തേ മഹാത്മാനഃ പ്രോചുര്‍ ഭാഗവതീം കഥാം
സര്വ്വപാപഹരാം പുണ്യാം ഭുക്തിമുക്തി പ്രദായിനീം
ശൃണ്വതാം സര്‍വ്വഭൂതാനാം സപ്താഹം നിയതാത്മനാം
യഥാവിധി തതോ ദേവം തുഷ്ടുവുഃ പുരുഷോത്തമം
തദന്തേ ജ്ഞാനവൈരാഗ്യഭക്തീനാം പുഷ്ടതാ പരാ
താരുണ്യം പരമം ചാഭൂത്സര്വ്വഭൂതമനോഹരം
നാരദശ്ച കൃതാര്ത്ഥോഭൂത് സിദ്ധേ സ്വീയേ മനോരഥേ
പുളകീകൃത സര്‍വ്വാംഗഃ പരമാനന്ദസംഭൃതഃ
ഏവം കഥാ സമാകര്‍ണ്ണ്യ നാരദോ ഭഗവത്പ്രിയഃ
പ്രേമഗദ്ഗദയാ വാചാ താനുവാച കൃതാഞ്ജലിഃ
സൂതന്‍ പറഞ്ഞു: ഇപകാരം പറഞ്ഞ് ആ മഹാത്മാക്കള്‍ സകലപാപങ്ങളേയും നീക്കി ഭക്തിമുക്തികള് നല്കുന്ന പുണ്യദായകമായ ഭാഗവതം സകലരും കേള്‍ക്കുവാനായി സപ്താഹമായി പാരായണം ചെയ്തു. യഥാവിധി പാരായണം ചെയ്തശേഷം അവര്‍ ഒടുവില്‍ പുരുഷോത്തമനായ ഭഗവാനെ സ്തുതിച്ചു. അതോടെ ഭക്തീ ദേവിക്കും പുത്ര•ാരായ ജ്ഞാന വൈരാഗ്യങ്ങള്‍ക്കും ദേഹപുഷ്ടിയും, സര്‍വ്വരേയും ആകര്‍ഷിക്കുന്ന യൗവനയുക്തമായ ശരീരവും ഉണ്ടായി. നാരദമഹര്ഷിയാവട്ടെ തന്റെ മനോരഥം സാധിച്ചതിലുള്ള പരമാനന്ദത്താല്‍ കൃതാര്‍ത്ഥനായി സര്വ്വാംഗപുളകിതനായി നിലകൊണ്ടു. വായന കേട്ടു ധന്യനായി നാരായണപ്രിയനായ നാരദന് കുമാര•ാരെ വന്ദിച്ച് പ്രേമഗദ്ഗദത്തോടെ ഇപ്രകാരം പറഞ്ഞു.
നാരദ ഉവാച
ധന്യോളസ്മ്യനുഗൃഹീതോളസ്മി ഭവദ്ഭിഃ കരുണാപരൈഃ
അദ്യ മേ ഭഗവാംല്ലബ്ധഃ സര്വ്വപാപഹരോ ഹരിഃ
ശ്രവണം സര്വ്വധര്മ്മേഭ്യോ വരം മന്യേ തപോധനാഃ
വൈകുണ്ഠസ്ഥോ യതഃ കൃഷ്ണാഃ ശ്രവണാദ് യസ്യ ലഭ്യതേ
നാരദന് പറഞ്ഞു: കാരുണ്യവാ•ാരായ ഭവാ•ാരുടെ അനുഗ്രഹം മൂലം ഞാന്‍ ധന്യനായിത്തീര്ന്നിരിക്കുന്നു. ഈ ഭാഗവത സപ്താഹത്താല് സര്‍വ്വപാപഹരനായ ശ്രീഹരിയെ എനിക്കു ലഭിച്ചിരിക്കുന്നു. അല്ലയോ തപോധന•ാരേ, സര്‍വ്വധര്‍മ്മങ്ങളിലും ശ്രേഷ്ഠമാണ് ശ്രവണം. വൈകുണ്ഠവാസനായ കൃഷ്ണഭാഗവാന് ഈ ശ്രവണത്തിലൂടെ കൈവരുന്നുവല്ലോ.
സൂത ഉവാച
ഏവം ബ്രുവതി വൈ തത്ര നാരദേ വൈഷ്ണവോത്തമേ
പരിഭ്രമന്‍ സമായാതഃ ശുകോ യോഗേശ്വരസ്തദാ
തത്രായയൗ ഷോഡശവാര്ഷികസ്തദാ
വ്യാസാത്മജോ ജ്ഞാനമഹാബ്ധിചന്ദ്രമാഃ
കഥാവസാനേ നിജലാഭപൂര്ണ്ണതഃ
പ്രേമ്ണാ പഠന് ഭാഗവതം ശനൈഃ ശനൈഃ
ദൃഷ്ട്വാ സദസ്യാഃ പരമോരു തേജസം
സദ്യഃ സമുത്ഥായ ദദുര്മ്മഹാസനം
പ്രീത്യാ സുരര്ഷിസ്തമപൂജയത് സുഖം
സ്ഥിതോളവദത്സം ശൃണുതാമലാം ഗിരം
സൂതന്‍ പറഞ്ഞു: വൈഷ്ണവോത്തമനായ നാരദന് ഇതു പറഞ്ഞപ്പോഴേയ്ക്ക് എന്നും പതിനാറുവയസ്സിലിരിക്കുന്ന ജ്ഞാനമഹാബ്ധിചന്ദ്രനും യോഗേശ്വരനും വ്യാസപുത്രനുമായ ശുക ബ്രഹ്മര്‍ഷി സഞ്ചാരമധ്യേ അവിടെ വന്നു ചേര്‍ന്നു. അദ്ദേഹം പ്രേമപൂര്‍വ്വം ഭാഗവതം ഉരുവിട്ടുകൊണ്ടാണു വന്നു ചേര്‍ന്നത്. പരമതേജസ്വിയായ ആ മുനിശ്രേഷ്ഠനെ കണ്ടമാത്രയില്‍ സദസ്യര്‍ എഴുന്നേറ്റു അദ്ദേഹത്തിന് ശ്രേഷ്ഠമായ ഇരിപ്പിടം നല്കി. ദേവര്ഷിനാരദന് അദ്ദേഹത്തെ പ്രീതിപൂര്‍വ്വം പൂജിച്ചു. ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായ ശുകബ്രഹ്മര്‍ഷി ഇപ്രകാരം ഉരചെയ്തു.
ശ്രീ ശുക ഉവാച
നിഗമകല്പതരോര്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ
ശുക മഹര്‍ഷി പറഞ്ഞു: അല്ലയോ രസജ്ഞഭാവുകരേ, വേദമാകുന്ന കല്പതരുവില് ഉണ്ടായതും അമൃതൊഴുകുന്നതും രസനിധാനവുമായ പഴവും ശുകമുഖത്തുനിന്നു നിര്ഗ്ഗളിക്കുന്നതുമായ ഭാഗവതം നുകരുക.
ധര്‍മ്മഃ പ്രോജ്ഝിതകൈതവോളത്രപരമോ നിര്‍മ്മത്സരാണാം സതാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോ•ൂലനം
ശ്രീമദ്ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ
സദ്യോ ഹൃദ്യവരുധ്യതേളത്ര കൃതിഭിഃ ശുശ്രൂഷിഭിസ്തത്ക്ഷണാത്
മത്സരവിഹീനരായ സജ്ജനങ്ങള്‍ക്കു നിര്‍വ്യാജമായ പരമധര്‍മ്മവും, താപത്രയങ്ങളെ നീക്കി ശ്രേയസുനല്കുന്ന വാസ്തവ വസ്തുവും മഹാമുനി പ്രണീതമായ ഈ ഭാഗവതത്തില്‍ തെളിഞ്ഞുകാണാം. ഇതുള്ളപ്പോള്‍ മറ്റുള്ളവയെല്ലാം എന്തിനാണ്? ഇതു കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഈശ്വരന് ഹൃദയത്തില്‍ വന്നു കുടികൊള്ളും.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: