നെല്സന്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് വെസ്റ്റിന്‍ഡീസ്- അയര്‍ലന്റ് അങ്കം. മുന്‍ ജേതാക്കളായ വിന്‍ഡീസിനെ അട്ടിമറി വീരന്മാരായ അയര്‍ലന്റ് മറിച്ചിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2007ല്‍ പാക്കിസ്ഥാനെയും 2011ല്‍ ഇംഗ്ലണ്ടിനെയും ഞെട്ടിച്ചവരാണ് ഐറിഷ് സംഘം.
ബാറ്റും പന്തും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള കെയ്റോണ്‍ പൊള്ളാര്‍ഡും ഡ്വെയ്ന്‍ ബ്രാവോയും സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്നുമില്ലാതെ ഇറങ്ങുന്ന കരീബിയന്‍ സ് വളരെ കരുതലോടെയാവും അയര്‍ലന്റിനെ നേരിടുക. കെവിന് ഒബ്രിയാന്, നീല്‍ ഒബ്രിയാന്, എഡ് ജോയ്സ്, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, പോള്‍ സ്റ്റിര്‍ലിങ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട അയര്‍ലന്റ് ബാറ്റിംഗ് നിരയ്ക്ക് ആഴമുണ്ട്. എന്നാല്‍ അവരുടെ ബൗളര്‍മാരില്‍ പേസര്‍ ക്രെയ്ഗ് യങ് മാത്രമേ ഫോമിലുള്ളു.
മറുവശത്ത് ക്രിസ് ഗെയ്ലില്‍ വിന്‍ഡീസ് കണ്ണുവയ്ക്കുന്നു. ഗെയ്ല് തകര്‍ത്തടിച്ചാല്‍ ജാസെന്‍ ഹോള്‍ഡറെയും കൂട്ടരെയും പിടിച്ചാല്‍ കിട്ടില്ല. മര്‍ലോണ്‍ സാമുവല്‍സും ഡാരെന്‍ സമ്മിയും ഡ്വെയ്ന്‍ സ്മിത്തും അപകടകാരികള്‍ തന്നെ. യുവപ്രതിഭ ഡാരെന്‍ ബ്രാവോയും ആരെയും വെല്ലുവിളിക്കാന്‍ പ്രാപ്തന്‍. ഹോള്‍ഡര്‍ ചുക്കാന്‍ പിടിക്കുന്ന പന്തേറിന് ജെറോം ടെയ്ലര്, ആന്ദ്രെ റസല്‍, കെമര്‍ റോച്ച്, സുലൈമാന്‍ ബെന്‍ എന്നിവര്‍ എരിവുപകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: