കൊച്ചി: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ഉള്‍ക്കൊണ്ട് സിനിമാതാരം രമ്യാ നമ്പീശന് ബാറ്റ് വീശിയപ്പോള്‍ ബാലതാരം സനൂപ് സന്തോഷ് ബൗളറായി മത്സരം തുടങ്ങിയതോടെ ലുലുമാളില്‍ 49 ദിവസം നീണ്ടൂനില്‍ക്കുന്ന പ്രഥമ സ്പാര്‍ക്കീസ് ഇന്‍ഡോര്‍ ക്രിക്കറ്റ് ലീഗിന് തുടക്കമായി. ലോകകപ്പ് ക്രിക്കറ്റിന്റെ അതേ മത്സരക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 32 ടീമുകളാണ് ലുലുമാളിന് മുന്പില് നിര്‍മ്മിച്ച താല്‍ക്കാലിക ഇന്‍ഡോര്‍ പിച്ചില്‍ മത്സരിക്കുന്നത്. സിനിമാതാരങ്ങളായ രമ്യാ നമ്പീശനൂം സനൂപ് സന്തോഷും ചേര്‍ന്ന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ മത്സരത്തില്‍ പ്രസ്ക്ലബ്ബ് കെ.എഫ്.സി.യെ പരാജയപ്പെടുത്തി.
സംവിധായകന് റോജിന്‍ തോമസ്, സംഗീതസംവിധായകന് രാഹുല്‍ സുബ്രമഹ്ണ്യന്‍, ഐഡിയ സെല്‍ ബ്രാന്‍ഡ് ഹെഡ് വിവേക് മോഹന്‍, കൊക്ക കോള കേരള ഹെഡ് സാന്ത്വന, പ്ലേ വെല്‍ സ്പോര്‍ട്സ് എം.ഡി. ചെന്താമരാക്ഷന്, ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടര്‍ എം.എ. നിഷാദ്, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു കൊമ്മേഷ്സ്യല് മാനേജര്‍ സാദ്ദിക് കാസിം, ലുലുമാള്‍ അസിസ്റ്റന്റ് മാനേജര്‍ കെ.കെ. ഷരീഫ്, ലുലുഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ലുലു സ്പാര്‍ക്കീസ് മാനേജര്‍ എം. അംബികാപതി, മാര്‍ക്കറ്റിംഗ് മാനേജര്‍ എം.വി. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.
ഐഡിയ 3ജി അവതരിപ്പിക്കുന്ന സ്പാര്‍ക്കീസ് ഐ.സി.എല്‍. ക്രിക്കറ്റ് കൊക്ക കോള, പ്ലേവെല്‍ സ്പോര്‍ട്സ് എന്നിവരുടെ സഹകരണത്തോടെയാണ് നടക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 6 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കാണികള്‍ക്ക് രാവിലെ 10 മുതല്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ ബൗളിങ്ങ് മെഷീന് ഉപയോഗിച്ചുള്ള ബാറ്റിംഗ് പരിശീലനത്തിന് സൗകര്യം ഉണ്ടായിരിക്കും. ലുലുമാളിലെ രണ്ടാം നിലയില്‍ ക്രിക്കറ്റ് ലോകകപ്പ് തല്‍സമയം കാണുവാനുള്ള കൂറ്റന്‍ സ്ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: