കൊച്ചി: ആര്‍എസ്എസ് ജില്ലാ പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ച ഞാറക്കല്‍ എസ്ഐ ഷോജോ വര്‍ഗീസിനെതിരെ വ്യാപക പ്രതിഷേധം. എസ്ഐ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നടന്ന ആര്‍എസ്എസ് വൈപ്പിന്‍ നഗരത്തിന്റെ പരിശീലന പരിപാടിക്കിടെ യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ എസ്ഐ ഷോജോ വര്‍ഗീസ് അഴിഞ്ഞാടുകയായിരുന്നു. വൈപ്പിനില്‍ ആര്‍എസ്എസ് ശാഖപോലും അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ്ഐക്ക്. ആരെയൊക്കയോ പ്രീതിപ്പെടുത്താന്വേണ്ടിയെന്നപേലെയായിരുന്നു ഷോജോ വര്‍ഗീസിന്റെ പ്രകടനം.
യാതൊരു പ്രകോപനവും ഇല്ലാതെ വളരെ സമാധാനപരമായി നടക്കുന്ന പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് എസ്ഐയോട് ജില്ലാ പ്രചാരക് ജി.ജി. വിഷ്ണു പറഞ്ഞു. ഇതില്‍ പ്രകോപിതനായ എസ്ഐ വിഷ്ണുവിനെതിരെ തിരിഞ്ഞു. ഈ സമയം പരിശീലന പരിപാടി സമാപിച്ചിരുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറി പോയ വിഷ്ണുവിനെ എസ്ഐ പോലീസ് ജീപ്പുമായി പുറകെ പാഞ്ഞെത്തി അയോധ്യപുരം ക്ഷേത്രത്തിന് സമീപം വച്ച് ബൈക്കില്‍ ജീപ്പ് ഇടിപ്പിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബൈക്കില്‍നിന്നും ഇറങ്ങി ക്ഷേത്രത്തില്‍ കയറിയ പ്രചാരകനെ എസ്ഐ പിന്തുടര്ന്നു. പരിപാവനമായ ക്ഷേത്രത്തിനുള്ളില്‍ ബൂട്ടിട്ട് കയറിയ എസ്ഐ ക്ഷേത്രാചാരമര്യാദകള്‍ ലംഘിച്ച് തൊഴുതുകൊണ്ടിരുന്ന ഭക്തരുടെ മുന്നിലിട്ട് വിഷ്ണുവിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിനുശേഷം ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ചനടത്തിയ ശേഷമാണ് വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ജില്ലാ പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ചതിലും ക്ഷേത്രത്തിനുള്ളില്‍ കയറി അഴിഞ്ഞാട്ടം നടത്തിയതിലും പ്രതിഷേധം വ്യാപകമായി. എസ്ഐ ഷോജോ വര്‍ഗിസിനെ സസ്പെന്റ് ചെയ്ത് വധശ്രമത്തിന് കേസെടുക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന് ആവശ്യപ്പെട്ടു.
ക്ഷേത്രത്തിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജില്ലാ പ്രചാരകനെ മര്‍ദ്ദിച്ച എസ്ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കടവന്ത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടന്നു. കടവന്ത്ര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ടി. സതീശന് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന് കിഴുപ്പിള്ളി, സുനില്‍ കടവന്ത്ര എന്നിവര്‍ സംസാരിച്ചു. സുനില്‍ കമ്മട്ടിപ്പാടം, ചന്ദ്രന് ഗാന്ധിനഗര്‍, ബിനോയ് വൈറ്റില, എന്‍. നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: