കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റേതാണു നിര്‍ദേശം. വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുള്ള 34 കേസുകളിലെ നിലവിലെ സ്ഥിതി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണു കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: