കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളായ ബ്ലസി സില്വസ്റ്ററിനേയും രേഷ്മ രംഗസ്വാമിയേയും ജയിലില്‍ വച്ചു ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പോലീസിന് അനുമതി നല്കി. ഒരു ദിവസത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചു പോലീസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോടതി ബുധനാഴ്ചത്തേക്കു മാറ്റി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല, വന്‍ തോതില്‍ വില്പന നടത്തുകയും സ്വത്ത് സമ്പാദിക്കുകയും ചെയ്തതായി പോലീസ് ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ക്ക് കൊക്കെയ്ന്‍ നല്കിയെന്നു പറയുന്ന ഫ്രാങ്കോ സാങ്കല്പിക കഥാപാത്രമാണെന്നും അതിനാല്‍ യദാര്‍ത്ഥ ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും പോലീസ് ആവശ്യപ്പെടുന്നു. ഇവരുടെ ചെന്നൈ ബന്ധത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു പോലീസ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: