മുംബൈ: ലോകകപ്പില്‍ തന്റെ മകന് ഇടം ലഭിക്കാതിരിക്കാന്‍ കാരണം ധോണിയാണെന്ന ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് രംഗത്ത്.
നിരവധി വിദഗ്ധരും ആരാധകരും വിലയിരുത്തിയിരുന്നത് ലോകകപ്പിലേയ്ക്കുള്ള മുപ്പത് പേരുടെ സാധ്യതാ പട്ടികയില്‍ യുവരാജ് ഇടം നേടുമെന്ന് തന്നെയാണ്. എന്നാല്‍ പഞ്ചാബിനു വേണ്ടി രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടും യുവരാജിനെ സിലക്ടര്‍മാര്‍ തഴയുകയായിരുന്നു.
യുവരാജിന് സെലക്ഷന് ലഭിക്കാതിരിക്കാന്‍ ധോണി രാഷ്ട്രീയം കളിച്ചെന്നും യോഗ്രാജ് ആരോപിച്ചു.
അതേസമയം അച്ഛന് വികാരാധീനനായി പറഞ്ഞതാണെന്നും ധോണിയുടെ കീഴില്‍ കളിക്കുന്നത് എപ്പോഴും താന്‍ ആസ്വദിച്ചിരുന്നുവെന്നും യുവരാജ് പറഞ്ഞു. യോഗ്രാജ് സിംഗും ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: