ലാഹോര്‍: ശിവരാത്രി ആഘോഷത്തിനായി 21 ഹിന്ദു തീര്‍ത്ഥാടകര്‍ പാക്കിസ്ഥാനിലെത്തി. പഞ്ചാബ് പ്രവിശ്യയിലുള്ള കട്സ് രാജ് ക്ഷേത്രത്തില്‍ നടക്കുന്ന ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാനായാണ് തീര്‍ത്ഥാടകര്‍ എത്തിയത്.
വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍ പ്രവേശിച്ച തീര്‍ത്ഥാടകരെ ഇവാക്യു ട്രസ്റ്റ് പ്രൊപ്പര്‍ട്ടി ബോര്‍ഡ് (ഇടിപിബി)യിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. രാജ്യത്തെ ഭൂരിപക്ഷമുള്ള സമുദായത്തിന്റെ ക്ഷേത്രങ്ങളുടേയും പാക്കിസ്ഥാന് സിഖ് ഗുരുദ്വാര പ്രബന്ധക് സമിതിയുടെയും ഭരണ ചുമതല ഈ ട്രസ്റ്റിനാണ്.
നൂറിലധികം ഹിന്ദുക്കളെ പ്രതീക്ഷിച്ചാണ് തയ്യാറെടുപ്പുകള്‍ നടത്തിയതെങ്കിലും 21 പേരെ എത്തിയിട്ടുള്ളൂവെന്ന് ഇടിപിബിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാസ് അബ്ബാസ് പറഞ്ഞു. ചക്വാല്‍ ജില്ലയിലെ 900 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലാണ് തീര്‍ത്ഥാടകര്‍ മൂന്നുദിവസം താമസിക്കുക.
ഫെബ്രുവരി 19 ന് ലാഹോറില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ സര്‍ക്കാരിന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്തതിനുശേഷം 21 ന് ഭാരതത്തില്‍ മടങ്ങിയെത്തും. തീര്‍ത്ഥാടകര്‍ക്കായി കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: