കറാച്ചി: പാക്കിസ്ഥാന് 17 ഭാരത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഉന്നതതലത്തിലുള്ള ഇടപെടലിന് രണ്ടു ദിവസത്തിനുശേഷമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പാക്കിസ്ഥാന് മോചനം നല്‍കിയത്.
തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും അവരെ വാഗാ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്ന് മാലിര്‍ ജയില്‍ സൂപ്രണ്ട് മുഹമ്മദ് സേതോ പറഞ്ഞു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് പിടികൂടിയ മത്സ്യത്തൊഴിലാളികളെയാണ് മാലിറിലേയും ലന്ധിയിലേയും ജയിലുകളിലാക്കിയത്.
അഡ്ലെയ്ഡില് നടന്ന ഭാരത-പാക്കിസ്ഥാന് ലോകകപ്പ് കളിക്കിടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം ലഭിച്ചത്.വിട്ടയയ്ക്കപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും കാലാവധി പൂര്‍ത്തിയാക്കിയവരാണെന്ന് സേതോ പറഞ്ഞു.
മാലിറിലും ലന്ധിയിലുമുള്ള ജയിലില്‍ 349 ഭാരതീയരാണ് ഇപ്പോഴുള്ളതെന്ന് സേതോ പറഞ്ഞു.
ഭാരതീയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് മടക്കി അയയ്ക്കുന്നതില്‍ സന്തുഷ്ടിയുണ്ടെന്ന് ലന്ധി ജയില്‍ സൂപ്രണ്ട് ഗുലാം ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: