കോലഞ്ചേരി: പത്തു ദിവസത്തെ കേരള സന്ദര്‍ശനത്തിനുശേഷം ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ചെന്നയിലെത്തി. ഇന്നലെ രാവിലെ 9.30ന് കൂത്താട്ടുകുളം ബസേലിയോസ് തോമസ് ഒന്നാമന് കാതോലിക്കോസ് എന്‍ജിനിയറിംഗ് കോളജിന്റെ ഉദ്ഘാടനവും 11ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിന്റെ കനകജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്ക് ഒന്നിനു തുരുത്തിശേരി സിംഹാസന കത്തീഡ്രല്‍, 3.30ന് അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയപള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം 4.30നാണ് ബാവ നെടുമ്പാശേരിയില്‍നിന്നു ചെന്നൈയിലേക്കു പുറപ്പെട്ടത്.
വൈകിട്ട് 7.30ന് ചെന്നൈ അണ്ണാനഗര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശ നിര്‍വഹിച്ചു. ഇന്ന് രാവിലെ 10.30ന് ഡല്‍ഹിക്കു പുറപ്പെടും. 17,18 തീയതികളിലായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എന്നിവരുമായി ബാവ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: