സോള്‍ : ഒരാഴ്ചയോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്കുശേഷം ലീ വാന്കൂവിന്റെ പ്രധനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. പ്രധാനമന്ത്രി ചുങ് ഹോങ്വോണ് രാജിവെച്ച ഒഴിവിലാണ് ലീ നിയമിതനാകുന്നത്. 148 പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ 128 പേര് ലീയെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് അംഗീകാരമായത്. ഇതില്‍ അഞ്ചുവോട്ട് അസാധുവായിരുന്നു.
ദക്ഷിണ കൊറിയയിലെ ഭരണകക്ഷിയായ സയേനുറി പാര്‍ട്ടിയുടെ പ്രമുഖ നേതാവാണ് ലീ. അദ്ദേഹത്തിനെതിരെ ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നതും പ്രതിപക്ഷ പാര്‍ട്ടിയായ ന്യൂ പൊൡറ്റിക്സ് അലയന്‍സ് ഫോര്‍ ഡെമോക്രസി (എന്പിഎഡി)യുടെ എതിര്‍പ്പ് ശക്തമായതുമാണ് ലീയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ കാലതാമസമുണ്ടാക്കിയത്.
മൂന്നാം തവണയാണ് ലീ പാര്‍മെന്റില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വിശ്വാസവോട്ട് തേടിയത്. ദക്ഷിണകൊറിയയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ കപ്പല്‍ ദുരന്തത്തില്‍ 300ഓളം പേര് മരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മുന്‍ പ്രധാനമന്ത്രി ചുങ് ഹോങ്വോണ് രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: