ശ്രീമദ് ഭാഗവതം പുരാണതിലകം യദ് വൈഷ്ണവാനാം ധനം
യസ്മിന്‍ പാരമഹംസ്യമേവമമലം ജ്ഞാനം പരം ഗീയതേ
യത്ര ജ്ഞാനവിരാഗഭക്തി സഹിതം നൈഷ്ക്കര്മ്മ്യമാവിഷ്കൃതം
തച്ഛ്രുണ്വന് പ്രപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരാഃ
സ്വര്‍ഗ്ഗേ സത്യേ ച കൈലാസേ വൈകുണ്ഠേ നാസ്ത്യയം രസഃ
അതഃ പിബന്തു സദ്ഭാഗ്യാ മാ മാ മുഞ്ചത കര്‍ഹിചിത്
പുരാണതിലകമായ ശ്രീമദ്ഭാഗവതം വൈഷ്ണവര്ക്കെല്ലാം അമൂല്യധനമാണ്. പരമഹംസപദവി നല്കുന്ന ജ്ഞാനമാണ് ഇതില്‍ ഗാനം ചെയ്യപ്പെടുന്നത്. ജ്ഞാനവൈരാഗ്യ ഭക്തികളോടു കൂടിയതായ സന്ന്യാസവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു ഭക്തിപൂര്‍വ്വം ശ്രവിക്കുകയോ പാരായണം ചെയ്യുകയോ വിചാരിക്കുകയോ ചെയ്യുന്നവര്‍ മുക്തരാകും. സ്വര്‍ഗ്ഗലോകത്തിലും സത്യലോകത്തിലും കൈലാസത്തിലും വൈകുണ്ഠത്തിലും പോലും ഈ രസമില്ല. അതിനാല്‍ ഭാഗ്യവാന്മാര് ഈ ഭാഗവതം പാനം ചെയ്തുകൊളളുക. ഭാഗവതത്തെ ഒരിക്കലും കൈവിടരുത്.
സൂത ഉവാച
ഏവം ബ്രുവാണേ സതി ബാദരായണൗ
മധ്യേ സഭായാം ഹരിരാവിരാസീത്
പ്രഹ്ലാദബല്യുദ്ധവഫാല്ഗുനാദിഭിര്
വൃതഃ സുരര്‍ഷിസ്തമപൂജയച്ച താന്‍
ബാദരായണ(വ്യാസ) പുത്രനായ ശുകന് ഇപ്രകാരം പറയുന്നതിനിടയില്‍ മഹാവിഷ്ണു പ്രഹ്ലാദന്, മഹാബലി, ഉദ്ധവന്, അര്ജ്ജുനന് തുടങ്ങിയവരാല്‍ പരിവൃതനായി ആ സഭാമദ്ധ്യത്തില്‍ ആവിര്‍ഭവിച്ചു.
ദൃഷ്ട്വാ പ്രസന്നം മഹദാസനേ ഹരിം
തേ ചക്രിരേ കീര്‍ത്തനമഗ്രതസ്തദാ
ഭവോ ഭവാന്യാ കമലാസനസ്തു
തത്രാഗമത് കീര്‍ത്തനദര്‍ശനായ
പ്രഹ്ലാദസ്താളധാരീ തരളഗതിതയാ ചോദ്ധവഃ കാംസ്യധാരീ
വീണാധാരീ സുരര്‍ഷിഃ സ്വരകുശലതയാ രാഗകര്ത്താര്ജ്ജുനോളഭൂത്
ഇന്ദ്രോളവാദീന്മൃദംഗം ജയജയ സുകരാഃ കീര്‍ത്തനേ തേ കുമാരാ
യത്രാഗ്രേ ഭാവവക്താ സരസരചനയാ വ്യാസപുത്രോ ബഭൂവ
ദേവര്‍ഷി ഭഗവാനേയും പരിവാരങ്ങളേയും പൂജിച്ച് പ്രസന്നനായ ഭഗവാനെ മഹാസനത്തില് ഇരുത്തി. മുനിമാര്‍ കീര്‍ത്തനം ആലപിച്ചു തുടങ്ങി. ഈ കീര്‍ത്തനഘോഷം ശ്രവിച്ച് പാര്‍വ്വതീ പരമേശ്വരന്മാരും ബ്രഹ്മാവും അവിടെ എത്തിച്ചേര്‍ന്നു. പ്രഹ്ലാദന് നന്നായി താളം പിടിച്ചു. ഉദ്ധവര്‍ കുഴിത്താളവും നാരദന് വീണയും ശ്രുതിമധുരമായി പ്രയോഗിച്ചു. അര്ജ്ജുനന് സ്വരഭംഗിയോടെ രാഗാലാപനം നടത്തി. ഇന്ദ്രന് മൃദംഗധ്വനിയുയര്ത്തി. സനകാദികള്‍ ജയജയ ശബ്ദഘോഷം മുഴക്കി. അവരുടെയെല്ലാം മുമ്പില്‍ നിന്ന് കണ്ഠശുദ്ധി വരുത്തി ശുകബ്രഹ്മര്‍ഷി പറയാനാരംഭിച്ചു.
നനര്‍ത്ത മദ്ധ്യേ ത്രികമേവ തത്ര
ഭക്ത്യാദികാനാം നടവത് സുതേജസാം
അലൗകികം കീര്‍ത്തനമേതദീക്ഷ്യ
ഹരിഃ പ്രസന്നോപി വചോളബ്രവീത്തത്
മത്തോ വരം ഭാവവൃതാദ് വൃണുധ്വം
പ്രീതഃ കഥാകീര്ത്തനതോളസ്മി സാമ്പ്രതം
ശ്രുത്വേതി തദ്വാക്യമതിപ്രസന്നാഃ
പ്രേമാര്‍ദ്ര ചിത്താ ഹരിമൂചിരേ തേ
നഗാഹ ഗാഥാസു ച സര്വഭക്തൈ
രേഭിസ്ത്വയാ ഭാവ്യമിതി പ്രയത്നാത്
മനോരഥോളയം പരിപൂരണീയ
സ്തഥേതി ചോക്ത്വാന്തരധീയതാച്യുതഃ
ഈ സഭാമധ്യത്തില്‍ തേജസ്സേറിയ ഭക്തിജ്ഞാനവൈരാഗ്യങ്ങള്‍ നര്‍ത്തനം ചെയ്തു. ലോകോത്തരമായ ഈ കീര്‍ത്തനഘോഷം ശ്രവിച്ച ലക്ഷ്മീനായകനായ മഹാവിഷ്ണു അരുള്‍ ചെയ്തു ”പ്രിയ ഭക്തരേ, വരം ചോദിച്ചുകൊള്‍ക, നിങ്ങളുടെ കീര്‍ത്തനഘോഷം എന്നെ സംപ്രീതനാക്കിയിരിക്കുന്നുന്നു. ഹരിയുടെ അരുളപ്പാട് കേട്ട് ആനന്ദതുന്ദിലരായ മുനിമാര്‍ പ്രേമാര്ദ്രചിത്തരായി ഭഗവാനോട് ഇപ്രകാരം അഭ്യര്‍ത്ഥിച്ചു. ‘എവിടെയെല്ലാം സപ്താഹവായന നടക്കുന്നുവോ അവിടെയെല്ലാം നിന്തിരുവടി ഈ ഭക്തന്മാരെല്ലാവരോടുമൊന്നിച്ചു സാന്നിദ്ധ്യമരുളണം. ഈ ഒരാഗ്രഹം മാത്രം അവിടുന്നു സാധിച്ചു തന്നാല്‍ മതി’. അപ്രകാരമാവട്ടെ’ എന്ന് അനുഗ്രഹിച്ച് വിഷ്ണുഭഗവാന് അന്തര്‍ദ്ധാനം ചെയ്തു.
തതോളനമത്തച്ചരണേഷു നാരദ
സ്തഥാ ശുകാദീനപി താപസാംശ്ച
അഥ പ്രഹൃഷ്ടാഃ പരിനഷ്ടമോഹാഃ
സര്‍വേ യയുഃ പീതകഥാമൃതാസ്തേ
ഭക്തിഃ സുതാഭ്യാം സഹ രക്ഷിതാ സാ
ശാസ്ത്രേ സ്വകീയേളപി തദാ ശുകേന
അതോ ഹരിര്‍ഭാഗവതസ്യ സേവനാത്
ചിത്തം സമായാതി ഹി വൈഷ്ണവാനാം
തദനന്തരം നാരദമുനി ശുകാദി മഹര്‍ഷിമാരെയെല്ലാം നമസ്ക്കരിച്ചു. ഭാഗവതകഥാമൃതപാനത്താല് മനസ്സുനിറഞ്ഞ് മുനിമാരെല്ലാം സ്ഥാനങ്ങളിലേക്കു മടങ്ങി. ഭക്തിയേയും പുത്രന്മാരേയും ശുകമഹര്‍ഷി തന്റെ ശാസ്ത്രത്തില്‍ (ഭാഗവതത്തില്‍) സംരക്ഷിച്ചു. അതുമൂലം മുകുന്ദ ഭഗവാന് ഭാഗവതത്തെ സേവിക്കുന്ന ഭക്തവൈഷ്ണവരുടെ ഹൃദയകമലത്തില്‍ വന്നു ചേരുന്നു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: