കുന്നത്തൂര്‍: കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം എസ്ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശാസ്താംകോട്ട പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
ഭരണിക്കാവ് കാര്‍ഷികബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാങ്ക് പ്രസിഡന്റും കെപിസിസി അംഗവുമായ എം.വി.ശശികുമാരന്നായരും ബാങ്ക് മുന്‍വൈസ്പ്രസിഡന്റും ഐഎന്‍ടിയുസി ദേശീയനേതാവുമായ കാഞ്ഞിരവിള അജയകുമാറും തമ്മിലുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. കഴിഞ്ഞ 17ന് രാത്രിയാണ് കെപിസിസി അംഗത്തിന്റെ മകന്റെയും ഐഎന്‍ടിയുസി നേതാവിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കുന്നുംപുറത്ത് ഹരികുമാറിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. എം.വി.ശശികുമാരന്നായരുടെ നേതൃത്വത്തില്‍ പത്താം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
പ്രധാന ജില്ലാ, ബ്ലോക്ക് നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഈ സമരത്തില്‍ നിന്നും വിട്ടുനിന്നു. സംഭവം നടന്നിട്ട് ഒരു മാസത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസിലെ ഭിന്നതയാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: