ജയ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്ലറ്റില് യുവതി പ്രസവിച്ചു. റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ജയ്പൂരില്‍ ഇന്നലെ അര്‍ത്ഥരാത്രിയിലാണ് സംഭവം.
22 വയസ്സുകാരിയായ മന്നു എന്ന യുവതി മാതാവിനും ഭര്‍ത്താവിനുമൊപ്പം സൂരത്ത്ഗഡില് നിന്ന് ഹനുമാന്ഗഡിലേക്ക് പോകുമ്പോഴാണ് ട്രെയിനില്‍വെച്ച് പ്രസവ വേദന അനുഭവപ്പെട്ടത്. വേദനയെ തുടര്‍ന്ന് ടോയ്ലറ്റില് പോവുകയും അവിടെ വച്ച് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഹനുമാന്‍ഗഡില്‍ നിന്ന് 13 കി.മീ. അകലെ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു പ്രസവം നടന്നത്. മന്നു അബോധാവസ്ഥയില്‍ കിടക്കുന്നത് കുടുംബാംഗങ്ങള്‍ കണ്ടപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.
ഹനുമാന്‍ഗഡില്‍ എത്തിച്ചേര്‍ന്നയുടന്‍ റെയില്‍വെ പോലീസിന്റെ സഹായത്തോടെ മന്നുവിനെ ആശുപത്രിയിലാക്കി. ഒരു പോലീസ് കോണ്‍സ്റ്റബിളാണ് ട്രാക്കില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്. കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും അപകടനില തരണം തരണം ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: