മായാ പിശാചീ പരിമര്ദ്ദിതാനാം
സംസാരസിന്ധൗ പരിപാതിതാനാം
ക്ഷേമായ വൈ ഭാഗവതം പ്രഗര്ജജതി
ദാരിദ്ര്യദുഃഖംമൂലം നീറുന്നവര്ക്കും, മായയാകുന്ന പിശാചിനാല്‍ മര്ദ്ദിക്കപ്പെടുന്നവര്ക്കും സംസാരസമുദ്രത്തില്‍ വീഴുന്നവര്‍ക്കും ക്ഷേമം തരാമെന്ന് ഭാഗവതം ഗര്‍ജ്ജിക്കുന്നു.
ശൗനക ഉവാച
ശുകേനോക്തം കദാ രാജ്ഞേ ഗോകര്‍ണ്ണേന കദാ പുനഃ
സുരര്ഷയേ കദാ ബ്രാഹ്മൈശ്ഛിന്ധി മേ സംശയം ത്വിമം
ശൗനകന് പറഞ്ഞു ”ശുകബ്രഹ്മര്‍ഷി രാജാവിനു ഭാഗവതം ചൊല്ലിക്കൊടുത്തത് എന്നാണ്? ഗോകര്ണ്ണന് സപ്താഹം നടത്തിയതെന്നാണ്? സനകാദികള്‍ നാരദനു ഭാഗവതം ഉപദേശിച്ചതെന്നായിരുന്നു? എന്റെ ഈ സംശയങ്ങള്‍ കൂടി തീര്‍ത്തു തന്നാലും.
സൂത ഉവാച
ആകൃഷ്ണനിര്ഗ്ഗമാത് ത്രിംശദ്വര്ഷാധികഗതേ കലൗ
നവമീതോ നഭസ്യേ ച കഥാരംഭം ശുകോളകരോത്
പരീക്ഷിച്ഛ്രവണാന്തേ ച കലൗ വര്ഷശതദ്വയേ
ശുദ്ധേ ശുചൗ നവ്യമാം ച ധേനുജോളകഥയത് കഥാം
തസ്മാദപി കലൗ പ്രാപ്തേ ത്രിംശദ്വര്ഷഗതേ സതി
ഊചുരൂര്ജ്ജേ സിതേ പക്ഷേ നവമ്യാം ബ്രഹ്മണഃ. സുതാഃ
ഇത്യേതത്തേ സമാഖ്യാതം യത്പൃഷ്ടോളഹം ത്വയാനഘ
കലൗ ഭാഗവതീ വാര്‍ത്താ ഭവരോഗവിനാശിനീ
ഭഗവാന് ശ്രീകൃഷ്ണന് സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം മുപ്പത് കലിവര്‍ഷം കഴിഞ്ഞപ്പോഴാണ് പരീക്ഷിത്തു മഹാരാജാവിനു കേള്‍ക്കുവാനായി ശ്രാവണ നവമിയില്‍ ശൂകബ്രഹ്മര്ഷി ഭാഗവത സപ്താഹ പാരായണം ആരംഭിച്ചത്. ഇതിനുശേഷം ഇരുന്നൂറുവര്‍ഷം കഴിഞ്ഞപ്പോഴാണ് ആഷാഢ നവമി മുതല്‍ ഗോകര്ണ്ണന് സപ്താഹയജ്ഞം നടത്തിയത്. അതിനു ശേഷം ഇരുന്നൂറു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു കാര്‍ത്തിക ശുക്ലനവമി മുതല്‍ സനകാദികള്‍ സപ്താഹയഞ്ജം നടത്തിയത്. അനഘനായ ഹേ ശൗനകാ, ഭവാന് ചോദിച്ചതിനു ഞാന്‍ മറുപടി നല്കിയിരിക്കുന്നു. കലികാലത്ത് ഭാഗവതമാണ് ഭവരോഗങ്ങളെ നശിപ്പിക്കുന്നത്.
കൃഷ്ണപ്രിയം സകലകല്മഷനാശനം ച
മുക്ത്യേകഹേതുമിഹ ഭക്തിവിലാസകാരി
സന്തഃ കഥാനകമിദം പിബതാദരേണ
ലോകേ ഹി തീര്ത്ഥപരിശീലനസേവയാ കിം
സ്വപുരുഷമപി വീക്ഷ്യപാശഹസ്തം
വദതി യമഃ കില തസ്യ കര്‍ണ്ണമൂലേ
പരിഹര ഭഗവത്കഥാസുമത്താന്
പ്രഭുരഹമന്യനൃണാം ന വൈഷ്ണവാനാം
അല്ലയോ സജ്ജനങ്ങളേ, മുക്തിക്കു കാരണവും, മുകുന്ദനുപ്രിയകരവും, ഭക്തിസംവര്‍ദ്ധകവും, സര്വ്വദുഃഖവിനാശകവുമായ ഈ ഭാഗവതപീയൂഷം നുകര്‍ന്നാലും. ലോകം മുഴുവനുമുള്ള തീര്ത്ഥാദികളിലും മറ്റും വൃഥാ സഞ്ചരിക്കുന്നതെന്തിന്? ജീവന്മാരുടെ ആത്മാവിനെ പാശത്താല് ബന്ധിച്ചുകൊ ണ്ടുവരാന്‍ പുറപ്പെടുന്ന കാലദൂതന്മാരോട് മൃത്യൂവിന്റെ നാഥനായ കാലദേവന്‍ ഇപ്രകാരം പറയാറുണ്ട് ‘ഹേ ദൂതന്മാരേ, ഭാഗവതകഥയില് ആമഗ്നരായിരിക്കുന്നവരുടെ മേല്‍ നിങ്ങള്‍ പ്രഭാവം കാട്ടരുത്. വൈഷ്ണവരെ നിങ്ങള്‍ സമീപിക്കരുത്. മറ്റുള്ളവരില്‍ നിങ്ങളുടെ പ്രഭാവം കാട്ടിക്കൊള്ളുക’
അസാരേ സംസാരേ വിഷയവിഷസംഗാകുലധിയഃ
ക്ഷണാര്‍ദ്ധം ക്ഷേമാര്‍ത്ഥം പിബത ശുകഗാഥാതുലസുധാം
കിമര്‍ത്ഥം വ്യര്‍ത്ഥം ഭോവ്രജത കുപഥേ കുത്സിതകഥേ
പരീക്ഷിത്സാക്ഷീയച്ഛ്രവണഗതമുക്ത്യുക്തികഥനേ
സാരവിഹീനമായ ഈ സംസാരത്തില്‍ വിഷയമാകുന്ന ഘോരവിഷത്താല് പീഡിപ്പിക്കപ്പെട്ടു വലയുന്ന അല്ലയോ ജനങ്ങളേ, സ്വസ്ഥത വേണമെങ്കില്‍ സ്വല്പനേരമെങ്കിലും ഈ ശുകശാസ്ത്രമാകുന്ന കഥാമൃതം നുകരാന്‍ സന്നദ്ധരാകൂ. ചീത്തകള്‍ നിറഞ്ഞ കഥകളാകുന്ന പാതകളിലൂടെ നടന്ന് വെറുതേ സമയം കളയുന്നതെന്തിനാണ്? ഭാഗവതമാര്ഗ്ഗത്തിലൂടെ സഞ്ചരിക്കുക. എങ്കില്‍ മോക്ഷം കയ്യിലാണ്. അതിനു പരീക്ഷിത്താണു തെളിവ്.
രസപ്രവാഹസംസ്ഥേന ശ്രീശുകേനേരിതാ കഥാ
കണ്ഠേ സംബധ്യതേ യേന സ വൈകുണ്ഠപ്രഭുര് ഭവേത്
പ്രേമരസപ്രവാഹത്തില് നീന്തിത്തുടിക്കുന്ന ശുകനാല് പറയപ്പെട്ട ഈ ഭാഗവതശാസ്ത്രം യാതൊരുവന് പാരായണം ചെയ്യുന്നുവോ അവന് വൈകുണ്ഠപ്രഭുവായ വിഷ്ണുതന്നെയായിത്തീരും.
ഇതി ച പരമഗുഹ്യം സര്വ്വസിദ്ധാന്തസിദ്ധം
സപദി നിഗദിതം തേ ശാസ്ത്രപുഞ്ജം വിലോക്യ
ജഗതി ശുകകഥാതോ നിര്‍മ്മലം നാസ്തി കിഞ്ചിത്
പിബ പരസുഖഹേതോര്ദ്വാശശസ്കന്ധസാരം
സര്വ്വസിദ്ധാന്തങ്ങളില് നിന്നും ഉളവായതും അതീവരഹസ്യവുമായ ഭാഗവതമാഹാത്മ്യം ശാസ്ത്രങ്ങള്‍ നോക്കി ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതന്നിരിക്കുന്നു. പന്ത്രണ്ടു സ്കന്ധങ്ങളോടുകൂടിയ ശ്രീശൂക കഥയേക്കാള്‍ നിര്‍മ്മലവും പരമസുഖദായകവുമായ മറ്റൊരു വസ്തുവും ലോകത്തിലില്ല.
ഏതാം യോ നിയതതയാ ശൃണോതി ഭക്ത്യാ
യശ്ചൈനാം കഥയതി ശുദ്ധവൈഷ്ണവാഗ്രേ
തൗ സമ്യഗ്വിധികരണാത് ഫലം ലഭേതേ
യഥാര്ത്ഥ്യാന്ന ഹി ഭുവനേ കിമപ്യസാധ്യം
ശുദ്ധനായ ഒരു വൈഷ്ണവന്റെ മുന്നില്‍ വച്ച് ഭാഗവതം പഠിക്കുകയോ (വായിക്കുകയോ) ശ്രവിക്കുകയോ ചെയ്താല്‍ ഇരുവര്‍ക്കും അസുലഭ ഫലങ്ങള്‍ ലഭിക്കുന്നതാണ്. മൂന്നുലോകങ്ങളിലും അവര്‍ക്ക് അസാധ്യമായുള്ളതെന്താണ്?
ആറാം അദ്ധ്യായം കഴിഞ്ഞു.
പദ്മപുരാണാന്തര്ഗതമായ ഭാഗവതമാഹാത്മ്യം സമാപിച്ചു.
സ്കന്ദമഹാപുരാണത്തില് അടങ്ങിയിരിക്കുന്ന
ഭാഗവതമാഹാത്മ്യം നാളെ മുതല്‍ ആരംഭിക്കുന്നു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: