വാഷിംഗ്ടണ്‍: ഇസ്ലാമിക ഭീകരവാദത്തിനെതിരെ അമേരിക്ക വിളിച്ചുചേര്‍ക്കുന്ന ഉച്ചകോടിയില്‍ ഭാരതം ഉള്‍പ്പെടെയുള്ള 60 രാഷ്ട്രങ്ങള്‍ പങ്കെടുക്കും. ഭീകരവാദത്തെ നേരിടുന്നതിനാണ് ഉച്ചകോടി വിളിച്ചുചേര്‍ക്കുന്നത്, ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ രണ്ടുദിവസവും ആഭ്യന്തര ഭീകരവാദത്തെക്കുറിച്ചാണ് ചര്‍ച്ച. ഭീകരവാദത്തെ നേരിടുന്നതിനുള്ള നടപടികള്‍ക്കും ഉച്ചകോടി രൂപംനല്‍കും. 60 രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും. കഴിഞ്ഞ കുറെ ദശകങ്ങളായി ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരവാദം. നക്സലുകള്‍, മാവോയിസ്റ്റുകള്‍ എന്നിവയില്‍നിന്നും ഭീഷണിയും ഇതിലുള്‍പ്പെടും. ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ,് അവര്‍ക്ക് സഹായം നല്കുന്ന കേന്ദ്രങ്ങള്‍, പ്രചോദനം നല്കുന്ന വ്യക്തികള്‍ എന്നിവയും ചര്‍ച്ചാവിഷയമാകും.
സിറിയ, ഇറാക്ക്, ഫ്രാന്‍സ്, ഡെന്മാര്ക്ക് എന്നിവയാണ് ഐഎസ് ഭീകരവാദികളില്നിന്നും അടുത്തകാലത്തായി ഭീഷണി നേരിടുന്നത്. വിവരങ്ങള്‍ പങ്കുവയ്ക്കല്‍, സര്‍ക്കാരുകള്‍ക്ക് ഇവയെ ഏതുവിധത്തില്‍ നേരിടാം, അതിനെടുക്കേണ്ട നടപടികള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്യുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അമേരിക്ക നേരിടുന്ന ഭീകരാക്രമണത്തെക്കുറിച്ച് അവര്‍ ബോധവാന്മാരാണ്. അതിനെ എല്ലാതരത്തിലും ചെറുത്തു തോല്‍പ്പിക്കുവാനുള്ള നടപടികളെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. ഇതിനനുസൃതമായ നയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപംനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: