ടോക്കിയോ: ജപ്പാനിനു സമീപം കടലില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് വടക്കന്‍ ജപ്പാനിലെ കുജി, ഇവാതെ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ സുനാമിയും ഉണ്ടായി. എന്നാല്‍ സുനാമിയില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല.
2011ലെ സുനാമയില്‍ വന്‍നാശമുണ്ടായ സ്ഥലത്തു തന്നെയാണ് ഇന്നലെയും ഭൂചലനം ഉണ്ടായത്. രാവിലെ ഒന്‍പതു മണിയോടെ അനുഭവപ്പെട്ട ചലനത്തെത്തുടര്‍ന്ന് 20 സെന്റീമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ അടിച്ചതായി റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ഒരു മീറ്റര്‍ ഉയരം വയെുള്ള തിരകള്‍ അടിച്ചേക്കാമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മിയാക്കോയില് നിന്ന് 210 കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തിലാണ് പത്തു കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 2011ലെ ചലനത്തിന്റെ തുടര്‍ചലനമാണ് ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്ന് 18,000 പേരാണ് മരിച്ചത്. വലിയ നാശനഷ്ടമുണ്ടായ ഭൂചലനത്തില്‍ ഫുകുഷിമ ആണവറിയാക്ടറില്‍ ചോര്‍ച്ചയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: