ബാഗ്ദാദ്: ഇറാഖിലെ ഐഎസ് ഭീകരര്‍ കൂട്ടക്കൊല തുടരുന്നു. പടിഞ്ഞാറന്‍ ഇറാഖിലെ അല്ബാഗ്ദാദിയില് ഐസിസ് ഭീകരര്‍ 45 പേരെയാണ് ഇന്നലെ അവര്‍ ചുട്ടുകൊന്നത്. ഈജിപ്തില്‍ 21 ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ശക്തമായ സൈനികാക്രമണം നടക്കുന്നതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഐഎസ് ഭീകരര്‍ വീണ്ടും കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്.
അതേസമയം ഇന്നലെ ആരാണ് കൊല്ലപ്പെട്ടതെന്നോ എന്തിനാണ് കൊലയെന്നോ വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ചിലര്‍ സൈനികരാണ്. അല്‍ബാഗ്ദാദി നഗരം ഐസിസ് ഭീകരര്‍ പിടിച്ചടക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൈനികരുടെ വീടുകളും കുടുംബാംഗങ്ങളെയും ഭീകരര്‍ ആക്രമിക്കുന്നുണ്ട്.
രണ്ടു ദിവസം മുന്‍പാണ് ഭീകരര്‍ ഇൗജിപ്തില്‍ 21 ക്രൈസ്തവരുടെ തലയറുത്തത്. സംഭവത്തെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അപലപിച്ചിരുന്നു. ഐഎസ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമുയരുമ്പോഴാണ് ഒരിക്കല്‍കൂടി കൂട്ടക്കൊലനടത്തി അവര്‍ ലോകത്തെ നടുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: