പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ അനുയായികളായ ഏഴ് മന്ത്രിമാരെ ജനാതാ ദള്‍ (യു) പുറത്താക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ്, വിദ്യാഭ്യാസ മന്ത്രി ബ്രിഷേന് പട്ടേല്‍, ആരോഗ്യമന്ത്രി മഹാചന്ദ്ര സിംഗ്, നഗരവികസന മന്ത്രി സാമ്രാട്ട് ചൗധരി, വ്യവസായ മന്ത്രി ഭീം സിംഗ്, വിവരസങ്കേതിക വിദ്യാ മന്ത്രി ഷഹീദ് അലി ഖാന്, ഗ്രാമ വികസന മന്ത്രി നിതീഷ് മിശ്ര എന്നിവരെയാണ് പുറത്താക്കിയത്.
ഫെബ്രുവരി രണ്ടിന് ഇവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരതു ചെയ്തില്ല. അതിനാലാണ് പുറത്താക്കുന്നത്, പാര്‍ട്ടി അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു.
വിശ്വാസവോട്ട് നേടും വരെ തീരുമാനങ്ങള്‍ ഒന്നും എടുക്കരുതെന്ന് കഴിഞ്ഞ ദിവസം ജിതന്‍ റാം മാഞ്ചിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മാഞ്ചി കൈക്കൊണ്ട തീരുമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഏഴു മന്ത്രിമാരെ ജെഡിയു പുറത്താക്കിയത്. വെള്ളിയാഴ്ച മാഞ്ചി വിശ്വാസവോട്ട് തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: