കോഴിക്കോട്: എല്‍ഐസി ഓഫീസ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി പിടിയില്‍. മാറാട് സ്വദേശി അബ്ദുല്‍ സഹദാണ് പിടിയിലായത്. പ്രതിയുടെ കാറും പൊലീസ് പിടിച്ചെടുത്തു. മദ്യലഹരിയില്‍ ആക്രമിച്ചതാണെന്നാണ് പ്രതിയുടെ മൊഴി.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ഫറോക്ക് കരുവന്തിരുത്തി റോഡ് ജങ്ഷനടുത്ത് പൂതേരി കെട്ടിടത്തിനു സമീപത്തായിരുന്നു സംഭവം. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഐ.സി സ്റ്റോര്‍ റൂമിന്റെ സെക്യൂരിറ്റി ജീവനക്കാരന് കക്കോടി പടിഞ്ഞാറ്റുമുറി മങ്ങാട്ട്പൊയിലില് സുന്ദരനാണ് (61) പരിക്കേറ്റത്. കൈക്കും കണ്ണിനും വയറിനും പരിക്കേറ്റ ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി എട്ടരയോടെ കാറിലത്തെിയ അഞ്ചംഗ സംഘത്തില്‍പെട്ട സഹദാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. മര്‍ദനം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അഞ്ചംഗ സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിനു സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനത്തെിയതായിരുന്നു കാറിലത്തെിയ സംഘം. നാലുപേര്‍ ഭക്ഷണം കഴിക്കാനായി പോവുകയും കാറില്‍നിന്നിറങ്ങിയ യുവാവ് സെക്യൂരിറ്റിക്കാരനു സമീപത്തുവെച്ച് പുകവലിക്കുകയും ചെയ്തു.
ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് സുന്ദരന്റെ വലതുകൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. കൈ കൊണ്ടുള്ള ഇടിയേറ്റ് ഇടത്തെ കണ്ണിനുതാഴെ മുറിവുപറ്റി. നിലത്തുവീണ ഇദ്ദഹേത്തെ വയറിന് ചവിട്ടുകയും ചെയ്തിട്ടുണ്ട്.
ആളുകള്‍ ഓടിക്കൂടിയ സമയത്ത് അഞ്ചംഗ സംഘം കാറില്‍ കരുവന്തിരുത്തി ഭാഗത്തേക്ക് രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: