പാട്ന: ബീഹാര്‍ നിയമസഭാ സ്പീക്കര്‍ ഉദയ് നാരായിന്‍ ചൗധരി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി യോഗം ബിജെപി ബഹിഷ്ക്കരിച്ചു.
ജെഡിയു നേതാവ് നിതീഷ് കുമാറിന് അനുകൂലമായി നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്ക്കരിച്ചത്.
മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയുമില്ലാതെ യോഗം ചേരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് പ്രതിപക്ഷനേതാവ് നന്ദന് കിഷോര്‍ യാദവ് പറഞ്ഞു. എന്നാല്‍ ബിജെപി മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇതിനിടെ മാഞ്ചിക്കൊപ്പമുള്ള ഏഴ് മന്ത്രിമാരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് സസ്പെന്‍ഡ് ചെയ്തു. 20നാണ് മാഞ്ചി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: