അടിമാലി: അടിമാലി കൂട്ടക്കൊലക്കേസില്‍ പൊലീസ്് നിര്‍ണായക വിവരം പുറത്തുവിട്ടു. പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (70) മരിച്ചു കിടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തിയാണ് പോലീസിന് ലഭിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഈ കത്തി അടിമാലിയില്‍ നിന്നും വാങ്ങിയതാണെന്നും മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
കൊലപാതകം നടന്ന 13ന് ഉച്ചയോടെ പോലീസിന് ഈ കത്തി ലഭിച്ചെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താന്‍ വിവരം രഹസ്യമാക്കി വച്ചു. ഹിന്ദി സംസാരിക്കുന്നയാള്‍ കഴിഞ്ഞ 12ന് ഉച്ചതിരിഞ്ഞാണ് കത്തി വാങ്ങിയതെന്നാണ് കടയുടമ മൊഴി നല്‍കിയിരിക്കുന്നത്.
കത്തി വാങ്ങിയയാളുടെ രേഖാ ചിത്രവും പോലീസ് പുറത്തുവിട്ടു. ഫോട്ടോയെ വെല്ലുന്ന രേഖാ ചിത്രമാണ് പോലീസ് ഇന്നലെ പുറത്തുവിട്ടിരിക്കുന്നത്. കൊലപാതകത്തിന് കത്തി ഉപയോഗിച്ചിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവരുടെ സമീപത്തു നിന്നും ലഭിച്ച കത്തി കേസിന് ബലം നല്‍കും.
അടിമാലിയിലെ ഒരു കടയിലെ കാമറയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം വിദേശത്തെയ്ക്കയച്ച് വ്യക്തത വരുത്തി പ്രതികളെന്ന് സംശയിക്കുന്നവരുടെ ക്ലിയര്‍ ചിത്രത്തിന് വേണ്ടിയുള്ള ശ്രമവും അടിമാലി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നുണ്ട്. പോലീസ് നടത്തുന്ന അന്വേഷണം ഏഴ് ദിവസം പിന്നിട്ടപ്പോള്‍ കേസിന് ബലം നല്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളുടെ കൃത്യമായ വിലാസം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: