തിരുവനന്തപുരം: വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് മരിച്ച അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് സാമ്പത്തികസഹായം നല്‍കും. ഇതിനകം തന്നെ ഒരു ലക്ഷം രൂപ വീതം നല്കിക്കഴിഞ്ഞിട്ടുണ്ട്. വയനാട്ടിലെ കുരങ്ങ്പനി നേരിടുന്നതിനായി സര്‍ക്കാര്‍ 35ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. 30പേര് ഇപ്പോള്‍ കുരങ്ങു പനി ബാധിച്ച് ആശുപത്രിയിലുണ്ട്.
മന്ത്രിമാരായ വി.എസ്. ശിവകുമാറും പി.കെ. ജയലക്ഷ്മിയും ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. ബംഗലുരുവില്‍ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്.
രോഗം അധികം പടരാതിരിക്കാന്‍ പ്രത്യേക സുരക്ഷാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്1 എന്‍1 പനി ബാധ തടയാനാവശ്യമായ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകുന്നതായി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: