വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ പേര് മാറ്റാന്‍ സംഘടന തലവന്‍ ഒസാമ ബിന്‍ ലാദന് ആലോചിച്ചിരുന്നതായി വൈറ്റ് ഹൗസ്.
സംഘടനയുടെ പേര് മാറ്റി അതിനെ ഇസ്ലാമുമായി അടുത്ത് നില്ക്കുന്ന സംഘടനയെന്ന് അറിയപ്പെടുത്താന് കൊല്ലുപ്പെടുന്നതിന് മുന്‍പ് ലാദന് ആഗ്രഹിച്ചിരുന്നതായി വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു. ലാദന്റെ അബോട്ടാബാദിലുള്ള ഒളിത്താവളത്തില്‍ നിന്നും ലഭിച്ച രേഖകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അല്‍ഖ്വയ്ദയെ മത സംഘടനയായി കണക്കാക്കാതെ തീവ്രവാദി സംഘടനയായി മുദ്ര കുത്തിയിരിക്കുന്നതില് ലാദന് ദുഃഖിതനായിരുന്നതായി രേഖകളില്‍ തെളിവുണ്ട്. പേര് മാറ്റുന്നതിലൂടെ സംഘടനയുടെ പ്രതിഛായക്ക് മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
അല്‍ഖ്വയ്ദയുടെ സ്ഥാപകനും തലവനുമായിരുന്ന ഒസാമയെ 2011 മെയ് രണ്ടിന് പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ബിലാല്‍ പട്ടണത്തില്‍ വച്ചാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന് ഒടുവില്‍ യു.എസ് പ്രത്യേക സേന വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: