തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്തെത്തി.തനിക്കെതിരെ നടപടിയെടുക്കുമെന്ന് പിണറായി പറഞ്ഞതായി താന്‍ അറിഞ്ഞെന്നും അയാളുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ താന്‍ തള്ളിക്കളയുന്നെന്നും ക്ഷുഭിതാനയി വി.എസ് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സംഘടനാ റിപ്പോര്‍ട്ടിനു ബദലായി താന്‍ കുറിപ്പ് നല്‍കിയത് പോളിറ്റ് ബ്യൂറോയ്ക്കാണ്. അവര്‍ നല്കുന്ന മറുപടിക്കായാണു താന്‍ കാത്തിരിക്കുന്നത്. അതിനു മുമ്പ് അയാള്‍ എന്തോ പ്രമേയം പാസാക്കി തനിക്കെതിരേ വായിച്ചുവെന്നാണു പിണറായിയുടെ പത്രസമ്മേളനത്തെ വി.എസ് വിശേഷിപ്പിച്ചത്.
ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമിതി വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് വി.എസ് തരം താഴ്ന്നുവെന്നും നിരന്തരമായ മുന്നറിയിപ്പുകളും നടപടികളും അവഗണിച്ചു കൊണ്ട് അദ്ദേഹം അച്ചടക്ക ലംഘനം തുടരുകയാണെന്നും പാസാക്കിയ പ്രമേയം വായിച്ചു കേള്‍പ്പിച്ച പിണറായി വിജയന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: