പത്തനംതിട്ട : ഇടയാറന്മുള കോട്ടയ്ക്കകം ഇ.കെ.ബാബുരാജില്‍ നിന്നും സരിതാ നായര്‍ 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്സിന്റെ വിചാരണ ഇന്നലെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു.
കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാംപ്രതിയും സരിതാ നായര്‍ രണ്ടാം പ്രതിയുമാണ്. രണ്ടുപേരും ഇന്നലെ കോടതിയില്‍ ഹാജരായി. കേന്ദ്രധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പെരുമാളിനെ ടീം സോളാര്‍ കമ്പനിയുടെ ചെയര്മാന് സ്ഥാനത്തു നിന്നും മാറ്റി പകരം തന്നെ ചെയര്മാന് ആക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഒരു പ്രവശ്യം തന്നില്‍ നിന്നും 20 ലക്ഷം രൂപ സരിതാ നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് വാങ്ങിയതെന്ന് ബാബുരാജ് മൊഴി നല്കി.
ലക്ഷ്മി നായര്‍, ഡോ. ആര്.ബി.നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ തന്നെ സമീപിച്ചിരുന്നതെന്നും ബാബുരാജ് മൊഴി നല്കി. വാദിയായ ബാബുരാജിന്റെ മൊഴി മജിസ്ട്രേറ്റ് ജയകൃഷ്ണന് രേഖപ്പെടുത്തി. തെളിവായി 17 രേഖകള്‍ സ്വീകരിച്ചു. വാദി‘ഭാഗത്തിനുവേണ്ടി അഡ്വ. പ്രിന്‍സ് കോടതിയില്‍ ഹാജരായി. കേസ്സ് 26-ാം തീയതിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: