കെയ്റോ: കിഴക്കന്‍ ലിബിയന്‍ നഗരമായ ഖുബയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുപ്പതിലധികം പേര് കൊല്ലപ്പെട്ടു.
പാര്‍ലമെന്ററി സ്പീക്കര്‍ അഗൈ്വല സാലെയാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. സെക്യൂരിറ്റി കെട്ടിടത്തിന് സമീപമുള്ള പെട്രോള്‍ സ്റ്റേഷന് ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം നടന്നതെന്ന് സലേഹ അല്‍-അറേബിയ ടെലിവിഷനോട് വ്യക്തമാക്കി.
ദെര്‍ണയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് പ്രതികാരമായാണ് ഈ നീക്കമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മൂന്ന് സ്ഫോടനങ്ങളില്‍ നിന്നായി 13പേര് കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: