ആലപ്പുഴ: പാര്‍ട്ടി വളര്‍ത്താന്‍ വായനശാലകളിലും ക്ലബുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. കലാ-കായിക രംഗങ്ങളിലും സിപിഎമ്മിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കണം. നാട്ടിലെ ഓരോ ചെറിയ പ്രശ്നങ്ങളില്‍ വരെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണം. കൂടാതെ റസിഡന്‍സ് അസോസിയേഷനുകളുടെ ചുമതലകളില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി നിരവധി പ്രവര്‍ത്തകരെ തിരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും പലരെയും പുറത്താക്കിയതായും പിബി അംഗം കോടിയേരി ബാലകൃഷ്ണന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ തെറ്റുതിരുത്തല്‍ പ്രക്രിയ പൂര്ണമാക്കാന് സാധിച്ചിട്ടില്ല.എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. പുതുതലമുറ ഇടതുതീവ്രവാദ പ്രസ്ഥാനങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്നത് തടയുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. സംസ്ഥാനത്ത് ഇടത്തരം കുടുംബങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവരെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
വിഎസിനെതിരെ പാര്‍ട്ടി യാതൊരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. വിഎസിന്റെ രേഖ പരസ്യമായ സാഹചര്യത്തില്‍ പാര്‍ട്ടി അണികളെ ബോദ്ധ്യപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കുക മാത്രമാണുണ്ടായത്. പിബിക്ക് അയച്ച രേഖ ചോര്‍ത്തി നല്കിയ സംഭവത്തില്‍ വിഎസിനെതിരെ നടപടി കേന്ദ്രകമ്മറ്റിയാണ് എടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: