കോഴിക്കോട്: ആറളം ഫാമിലെ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ്- സിപിഎം – മുസ്ലീം ലീഗ് സംയുക്തനീക്കം. 32 മുസ്ലീം കുടുംബങ്ങളെ മുന്‍നിര്‍ത്തിയാണ് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഈ തീക്കളിക്ക് ഒരുക്കം കൂട്ടുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതി പ്രദേശം ഇപ്പോള്‍ ഒരു ഏറ്റുമുട്ടലിന്റെ അന്തരീക്ഷത്തിലാണ്. ആദിവാസി പുനരധിവാസ പദ്ധതിയെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം കുടുംബങ്ങള്‍ക്ക് ആറളം ഫാമില്‍ ഭൂമിയനുവദിക്കുന്നത് അംഗീകരിക്കില്ലെന്നുമാണ് ആദിവാസി സംഘടനാനേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായിചിത്രീകരിച്ചാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് , മുസ്ലിംലീഗ് സംഘടനകള്‍ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.
ഫെബ്രു. 23 ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട് പുതിയപാക്കേജ് പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ ആദിവാസി സമൂഹമൊന്നാകെ ഈ ആവശ്യത്തെ തള്ളിക്കളയുന്നു. ആദിവാസി പുനരധിവാസപദ്ധതിയ്ക്കിടയില് മറ്റുള്ളവര്‍ക്ക് ഭൂമി പതിച്ചു നല്കാന് അനുവദിക്കില്ല. പ്രശ്നത്തെ വര്‍ഗീയവത്കരിക്കാനുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രമം അംഗീകരിക്കാനാവില്ലെന്നും ആദിവാസി സംഘടനകള്‍ ഉറപ്പിച്ചുപറയുന്നു.
ആറളം ഫാമിലെ 13-ാം ബ്ലോക്കിലെ 251 ാം പ്ലോട്ട് കയ്യേറി കട നിര്‍മിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരി 24 ന് രാത്രി കട ആദിവാസികള്‍ പൊളിച്ചു നീക്കിയിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനുള്പ്പെടെയുളളവര്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. നാണത്ത് ജലീല്‍, നാണത്ത് സലീം എന്നിവരുടെതാണ് കട. എന്നാല്‍ പിറ്റേ ദിവസംതന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആദിവാസിക്ഷേമസമിതി കട നിര്‍മിച്ചു നല്കി.
അര നൂറ്റാണ്ട് മുന്‍പ് ആരംഭിച്ച കച്ചവടമാണെന്ന വ്യാജ പ്രചരണം നടത്തിയാണ് ആദിവാസി ഭൂമി കയ്യേറിയതെന്നും ഇതിന്റെ പേരിലാണ് രാഷ്ട്രീയക്കാര്‍ മുന്‍കയ്യെടുത്ത് മുസ്ലിംങ്ങള്ക്ക് കട പണിതു നല്‍കിയതെന്നും ആദിവാസികള്‍ പറയുന്നു.
2004 ല്‍ ആറളം ഫാം ഏറ്റെടുക്കുമ്പോല്‍ 13-ാം ബ്ലോക്കില്‍ ജനവാസമില്ലായിരുന്നുവെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കയ്യേറ്റം ഒഴിവാക്കണമെന്ന് അന്നത്തെ സബ്ബ് കളക്ടര്‍ ടി.വി അനുപമ 2011 ല്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ആദിവാസികള്‍ മുസ്ലീംങ്ങള്ക്കെതിരാണെന്ന ഗുരുതരമായ പ്രചാരണം നടത്തി വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചാണ് സിപിഎം രംഗത്തുവന്നത്. തുടര്‍ന്ന് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകള്‍ ആറളത്തേക്ക് മാര്‍ച്ച് നടത്തുകയുംചെയ്തു. മതവികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. ആദിവാസികളുടെ പേരില്‍ തട്ടിക്കൂട്ടിയ സിപിഎം അനുബന്ധ സംഘടനയായ ആദിവാസി ക്ഷേമസമിതിയും ആദിവാസിതാത്പര്യത്തിനെതിരെ നിലകൊണ്ട് മുസ്ലിം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
കുഞ്ഞിമായിന്‍ ഹാജി എന്ന ഭൂവുടമയുടെ തൊഴിലാളികളായിരുന്നു ഇവരെന്നും ആദിവാസികള്‍ക്കുള്ള ആനുകൂല്യം വീതിച്ചു നല്‍കാനാവില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്നും ആദിവാസി ഗോത്രമഹാസഭ ജില്ലാ സെക്രട്ടറി സുരേഷ് മുട്ടുമാറ്റി പറഞ്ഞു.
23 ന് മുഖ്യമന്ത്രിയുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ആദിവാസി സംഘടനകള്‍. മുസ്ലീം കുടുംബങ്ങളെ ആറളം ഫാമില്‍ പുനരധിവസിപ്പിക്കുന്നതിനെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. 32 മുസ്ലിം കുടുംബങ്ങള്‍ ഭൂരിഭാഗവും ആറളം ഫാമിന് പുറത്താണ് താമസിക്കുന്നതെന്നും ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസമടക്കം മറ്റു പ്രദേശങ്ങളിലാണെന്നും ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കി മുഴുവന്‍ പേര്‍ക്കും ഏക്രക്കണക്കിന് ഭൂമി സ്വന്തമായുണ്ടെന്നും സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലാണെന്നും പാവപ്പെട്ട ആദിവാസിയുടെ ആനുകൂല്യങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണന്നും ആദിവാസികള്‍ ചോദിക്കുന്നു. ആറളം ആദിവാസി മേഖലയെ സംഘര്‍ഷഭരിതമാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: