ശ്രീ വജ്രനാഭ ഉവാച
രാജന്നുചിതമേതത്തേ യദസ്മാസു പ്രഭാഷതേ
ത്വത്പിത്രോപകൃതശ്ചാഹം ധനുര്വിദ്യാപ്രദാനതഃ
തസ്മാന്നാല്പാളപി മേ ചിന്താ ക്ഷാത്രംദൃഢമുപേയുഷഃ
കിന്ത്വേകാ പരമാചിന്താ തത്ര കിഞ്ചിദ്വിചാര്യതാം
മാഥുരേത്വഭിഷിക്തോളപി സ്ഥിതോളഹം നിര്‍ജ്ജനേ വനേ
ക്വഗതാവൈ പ്രജാളത്രത്യായത്രരാജ്യം പ്രരോചതേ
ഇത്യുക്തോവിഷ്ണുരാതസ്തു നന്ദാദീനാം പുരോഹിതം
ശാണ്ഡില്യമാജുഹാവാശു വജ്രസന്ദേഹനുത്തയേ
അഥോളടജംവിഹായാളളശുശാണ്ഡില്യഃസമുപാഗതഃ
പൂജിതോ വജ്രനാഭേന നിഷസാദാളളസനോത്തമേ
ഉപോദ്ധാതംവിഷ്ണുരാതശ്ചകാരാശുതതസ്ത്വസൗ
ഉവാച പരമപ്രീതസ്താവുഭൗ പരിസാന്ത്വയന്
വജ്രനാഭന്‍ പറഞ്ഞു: മഹാരാജാവേ, അവിടുന്ന് എന്നോടു പറഞ്ഞതെല്ലാം അവിടുത്തേയ്ക്ക് യോജിച്ച വാക്കുകള്‍തന്നെ. അങ്ങയുടെ പിതാവ് എനിക്ക് ധനുര്‍വിദ്യ പഠിപ്പിച്ചുതന്നതിലൂടെ മഹത്തായ ഉപകാരമാണുചെയ്തിരിക്കുന്നത്. അതിനാല്‍ ക്ഷത്രിയനായ എനിക്ക്മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ ചിന്തയുള്ളു. അത് വലിയൊരു ചിന്ത തന്നെയാണ്. അങ്ങ് അതിനേക്കുറിച്ച് അല്പനേരം ചിന്തിച്ചാലും. എന്റെ ചിന്ത ഇതാണ്. എപ്പോള്‍ ഞാന്‍ രാജ്യാഭിഷിക്തനായി മഥുരയുടെ ഭരണഭാരം ഏറ്റെടുത്തുവോ അപ്പോള്‍മുതല്‍ നിര്‍ജ്ജനമായ(ജനവാസമില്ലാത്ത) വനത്തിലാണു ഞാന്‍ വസിക്കുന്നത്. എന്റെ പ്രജകള്‍ എവിടേക്കു പോയി എന്നത് എനിക്ക് അജ്ഞാതമാണ്. പ്രജകളാലാണല്ലോ രാജ്യം പരിപുഷ്ടമാകുന്നത്.
വജ്രന്റെ വാക്കുകള്‍കേട്ട് പരീക്ഷിത്ത് മഹാരാജാവ് നന്ദഗോപാദികളുടെ പുരോഹിതനായിരുന്ന ശാണ്ഡില്യമഹര്ഷിയെ വിളിച്ചുവരുത്തി. വജ്രന്റെ സംശയം നീക്കുവാന്‍ ശാണ്ഡില്യ മഹര്‍ഷിക്കു സാധിക്കും എന്ന് മഹാരാജാവിനു ഉറപ്പായിരുന്നു. ആശ്രമത്തില്‍ നിന്നുംവന്നുചേര്ന്ന ശാണ്ഡില്യ മഹര്‍ഷിയെ വജ്രനാഭന്‍ വിധിപ്രകാരം പൂജിച്ച് ഉത്തമാസനത്തില്‍ ഇരുത്തി. പ്രീതനായ ശാണ്ഡില്യമഹര്‍ഷി വജ്രനാഭനെ സാന്ത്വനിപ്പിക്കാനായി ഇപ്രകാരം പറഞ്ഞു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: